അൻറാർട്ടിക്ക: അമേരിക്കയുടെ പുതിയ പ്രസിഡൻറ് ഡൊണൾഡ് ട്രംപിനെതിരെ അൻറാർട്ടിക്കയിലും പ്രതിഷേധ പരിപാടി. നവമാധ്യമങ്ങളിൽ 'വുമൺസ് മാർച്ച്' എന്ന ടാഗിൽ പ്രചരിക്കുന്ന റാലികളിൽ 60 രാജ്യങ്ങളിൽനിന്ന് 10 ലക്ഷം ആളുകൾ പെങ്കടുത്തതിെൻറ ഭാഗമായാണ് അൻറാർട്ടിക്കയിലും പ്രതിഷേധം.
മനുഷ്യാവകാശങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയും എഴുന്നേറ്റു നിൽക്കുക, വെറുപ്പിനെതിരെ മുന്നോട്ട് വരുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത ബാനറുകൾ ഉയർത്തിപ്പിടിച്ചാണ് 30 സ്ത്രീകളും പുരുഷൻമാരും അണിനിരന്നത്.
ഒക് ലാൻറിൽ നിന്നുള്ള വിവര വിശകലന പ്രവർത്തകയും ഗവേഷകയുമായ ലിൻറ സുനസ് ആണ് പരിപാടി സംഘടിപ്പിച്ചത്. കാലാവസ്ഥ ഉടമ്പടികൾ സംബന്ധിച്ച മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ പ്രഖ്യാപനങ്ങൾ നിർത്തലാക്കുമെന്ന ട്രംപിെൻറ പ്രഖ്യാപനമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് സുനസ് പറയുന്നത്.
വെള്ളിയാഴ്ച അമേരിക്കയിൽ ട്രംപിെൻറ സ്ഥാനാരോഹണ ചടങ്ങിനിടെയുണ്ടായ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങുകയും 217 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.