വാഷിങ്ടൺ: ജിമ്മി കാർട്ടറുടെ ഭരണകാലത്ത് യു.എസ് പ്രതിരോധ സെക്രട്ടറിയായിരുന്ന ഹാരോൾഡ് ബ്രൗൺ അന്തരിച്ചു. കാലിഫോർണിയയിലെ വസതിയിലായിരുന്നു അന്ത്യം. 91 വയസ്സായി രുന്നു. ആണവശാസ്ത്രജ്ഞനായിരുന്ന ബ്രൗൺ ആണ് പെൻറഗണിൽ ആയുധങ്ങൾ ആധുനികീകരിക്ക ുന്നതിന് നേതൃത്വം നൽകിയത്.
അതിസൂക്ഷ്മ ലക്ഷ്യങ്ങളെ പോലും ഭേദിക്കുന്ന ക്രൂയിസ് മിസൈലുകളും ചാരവൃത്തിക്ക് ഉപയോഗിക്കുന്ന വിമാനങ്ങളും നിരീക്ഷണത്തിനായുള്ള ഉപഗ്രഹങ്ങളും മെച്ചപ്പെട്ട ആശയവിനിമയ ഉപകരണങ്ങളും വികസിപ്പിച്ചത് ഇദ്ദേഹത്തിെൻറ കാലത്താണ്. ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെയും എതിർപ്പുകൾ അവഗണിച്ച് സൈനിക ആവശ്യങ്ങൾക്കായി ബജറ്റിൽ കൂടുതൽ വിഹിതം നീക്കിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അഫ്ഗാനിസ്താനിൽ സോവിയറ്റ് യൂനിയൻ അധിനിവേശം നടത്തിയപ്പോഴും ഇറാൻ ബന്ദിപ്രശ്നവും ഇദ്ദേഹം പ്രതിരോധ സെക്രട്ടറിയായിരിക്കുേമ്പാഴാണ്. ഇറാൻ ബന്ദികളാക്കിയ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. 1980 ഏപ്രിലിൽ രക്ഷാദൗത്യത്തിനായി പോയ ഹെലികോപ്ടറുകളിലൊന്ന് കിഴക്കൻ ഇറാനിൽ ടാങ്കർ വിമാനവുമായി കൂട്ടിയിടിച്ച് തകർന്ന് എട്ട് യു.എസ് ജീവനക്കാർ കൊല്ലപ്പെടുകയായിരുന്നു. തെൻറ ഒൗദ്യോഗിക ജീവിതത്തിെല കറുത്ത അധ്യായമായി ഇൗ സംഭവം സ്റ്റാർ സ്പാങ്കിൾഡ് സെക്യൂരിറ്റി എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.
ഇറാൻ വിപ്ലവത്തെ തുടർന്ന് പുറത്താക്കപ്പെട്ട രിസ ഷാ പഹ്ലവിക്ക് ജിമ്മി കാർട്ടർ യു.എസിൽ അഭയം കൊടുത്തതിനെത്തുടർന്ന് ഏതാനും ഇറാൻ വിദ്യാർഥികൾ 1979 നവംബറിൽ തെഹ്റാനിലെ അമേരിക്കൻ എംബസി ഉപരോധിച്ചു. 53 നയതന്ത്ര ഉദ്യോഗസ്ഥരെയും സെക്യൂരിറ്റി ജീവനക്കാരനേയും ബന്ദികളാക്കിയ സംഭവമാണ് ഇറാൻ ബന്ദി പ്രശ്നം. ചർച്ചകളെ തുടർന്നാണ് 444 ദിവസത്തെ പ്രശ്നം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.