അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ  2000 കോവിഡ് മരണം

വാഷിങ്ടണ്‍: കോവിഡ് 19 ബാധിച്ച് ഒരുദിവസം 2000ത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ രാജ്യമായി മാറി അ മേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ യു. എസില്‍ 2,108 പേരാണ് മരിച്ചത്.

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള അമേരിക്കയിൽ ഇതുവരെ 18,747 പേർ മരിച്ചു. യു.എസിലെ കോവിഡ് മരണസംഖ്യ രണ്ടാഴ്ചക്കുള്ളിൽ കുത്തനെ ഉയർന്ന് ഒന്നാം സ്ഥാനത്തുള്ള ഇറ്റലിക്കൊപ്പമെത്തി.18,849 പേരാണ് ഇറ്റലിയില്‍ ആകെ മരിച്ചത്. ഇറ്റലിയില്‍ മരണനിരക്ക് കുറച്ച് ദിവസങ്ങളായി താഴേക്കാണ്. വെള്ളിയാഴ്ച 534 പേരാണ് ഇവിടെ മരിച്ചത്.

അമേരിക്കയിൽ 502,876 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 27,314 പേർ രോഗമുക്തി നേടി. 10,917 പേർ ഗുരുതര രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടെന്നാണ് കണക്ക്.

ന്യൂയോർക്കിൽ മാത്രം 7844 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവിടെ 172,358 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂജേഴ്സിയിൽ 54,588 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 1932 പേർ മരിക്കുകയും ചെയ്തു. മിഷിഗണിലും ആയിരത്തിലേറെപേർ മരിച്ചു. തലസ്ഥാന നഗരമായ വാഷിങ്ടൺ ഉൾപ്പെടെ 12 ഓളം നഗരങ്ങളിൽ പതിനായിരത്തിലേറെ പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.

Tags:    
News Summary - US First Country To Record Over 2,000 Coronavirus Deaths In A Day - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.