വാഷിങ്ടൺ: അമേരിക്കൻ നഗരമായ പോർട്ട്ലാൻറിൽ കഴിഞ്ഞ ദിവസം മുസ്ലിം യുവതികൾക്കു നേരെയുണ്ടായ വംശീയാതിക്രമണ ശ്രമം തടഞ്ഞതിന് അരുംകൊല ചെയ്യപ്പെട്ടവർക്ക് കാരുണ്യവർഷം. വെള്ള വംശീയവാദിയായ െജറമി ജോസഫ് ക്രിസ്ത്യൻ എന്ന യുവാവിെൻറ ക്രൂരതക്കിരയായവർക്ക് പോർട്ട്ലാൻഡിലെ മുസ്ലിംകളും നാട്ടുകാരും ചേർന്ന് നടത്തിയ വ്യത്യസ്ത സഹായസംരംഭങ്ങളിൽ ഇതുവരെയായി 10 ലക്ഷം ഡോളറിലേറെ ലഭിച്ചിട്ടുണ്ട്.
റിക്കി േജാൺ ബെസ്റ്റ്, ടാലിസിൻ മിർഡിൻ നംകായി എന്നിവരെയാണ് യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഡേവിഡ് കോൾ െഫ്ലച്ചർ ആശുപത്രിയിൽ ചികിൽസയിലാണ്. െഫ്ലച്ചറിെൻറ തുടർ ചികിൽസക്കും മറ്റുള്ളവരുടെ കുടുംബത്തിന് ആശ്വാസവുമായാണ് പണംസ്വരൂപിക്കുന്നത്. പ്രദേശത്തെ മുസ്ലിം കമ്യൂണിറ്റി സെൻററാണ് ഒാൺലൈനായി സഹായംസ്വീകരിച്ചുതുടങ്ങിയത്. പോർട്ട്ലാൻഡിലെ മറ്റു കൂട്ടായ്മകളും പദ്ധതിയുടെ ഭാഗമായതോടെ രണ്ടു ദിവസം കൊണ്ട് റെക്കോഡ് തുക സമാഹരിക്കാനായതിെൻറ സന്തോഷത്തിലാണ് നാട്ടുകാർ.
അതിനിടെ, തന്നെയും ഹിജാബ് ധരിച്ച സുഹൃത്തിനെയും ആക്രമിക്കാനെത്തിയപ്പോൾ തടയാൻ ശ്രമിക്കവെ രക്തസാക്ഷിത്വം വരിച്ചവർക്ക് നന്ദിയുംകടപ്പാടും അറിയിക്കുന്നതായി ആക്രമണത്തിനിരയായ ഡെസ്റ്റിനി മൻജും എന്ന പെൺകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.