വാഷിങ്ടൺ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ നടപടിയിൽ ഇറാഖിന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പൂർണപിന്തുണ വാഗ്ദാനം ചെയ്തു. അധികാരമേറ്റ ശേഷം വൈറ്റ്ഹൗസിൽ ഇതാദ്യമായി എത്തിയ ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദിയുമൊത്ത് നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്.
സൈനിക നടപടിക്ക് പുറമെ, രാഷ്്ട്രീയ, സാമ്പത്തിക സഹകരണത്തിലൂടെ ഭീകരവാദത്തിനെതിരെ നേരിടാനും ഇരുനേതാക്കളും ധാരണയുണ്ടാക്കി. െഎ.എസിനെതിരായ ഇറാഖിെൻറ നീക്കത്തെ ട്രംപ് പ്രശംസിച്ചു. അതിനിടെ, ഇറാഖിലേക്ക് യു.എസ് സൈന്യത്തെ അയക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ നടപടിയെ ട്രംപ് വിമർശിച്ചു.
മൂസിലിൽ െഎ.എസ് വിരുദ്ധ നീക്കം പുരോഗമിക്കവേയാണ് യു.എസ് പിൻവലിച്ചതെന്നും, അത് വലിയ വിടവുണ്ടാക്കിയതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. െഎ.എസ് ഉന്മൂലനമാണ് തെൻറ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഭീകരവാദത്തിനെതിരായ നടപടിയിൽ യു.എസ് പിന്തുണ വർധിച്ചുവെന്നും, ട്രംപ് സർക്കാർ ഇക്കാര്യത്തിൽ ഒബാമയുടേതിനേക്കാൾ ജാഗ്രത പുലർത്തുന്നുണ്ടെന്നും കൂടിക്കാഴ്ചക്കുശേഷം അബാദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.