വിസ്കോണ്‍സനില്‍ വീണ്ടും വോട്ടെണ്ണാനുള്ള നീക്കത്തിനെതിരെ ട്രംപ്

വാഷിങ്ടണ്‍: വിസ്കോണ്‍സന്‍ സംസ്ഥാനത്ത് വീണ്ടും വോട്ടെണ്ണാനുള്ള നീക്കത്തിനെതിരെ നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പുനര്‍ വോട്ടെണ്ണലിനുള്ള ഗ്രീന്‍ പാര്‍ട്ടിയുടെ നീക്കം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ട്രംപ് ആരോപിച്ചു. ഗ്രീന്‍ പാര്‍ട്ടിക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വിസ്കോണ്‍സന്‍, മിഷിഗന്‍, പെന്‍സല്‍വേനിയ എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണലില്‍ ക്രമക്കേടു നടന്നതായി ആരോപണമുയര്‍ന്നത്. വിസ്കോണ്‍സനിലും പെന്‍സല്‍വേനിയയിലും ട്രംപിന് ഹിലരി ക്ളിന്‍റനേക്കാള്‍ നേരിയ വോട്ടിന്‍െറ ലീഡാണുള്ളത്. മിഷിഗനിലെ വോട്ടിങ് നില പ്രഖ്യാപിച്ചിട്ടില്ല.

 ആരോപണങ്ങളുമായി രംഗത്തു വരുന്നതിനു പകരം വിധി അംഗീകരിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി. ഈ സമയത്ത് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്തുവന്നത് അംഗീകരിക്കാനാവില്ളെന്നും ട്രംപ് പറഞ്ഞു.  

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.