വാഷിങ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധിയായി യു.എസ് പ്രസിഡൻറ് സ്ഥാനത് തേക്ക് രണ്ടാമൂഴം തേടി ഡോണൾഡ് ട്രംപ്. 2020ൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിലേക് കാണ് ട്രംപ് ഫ്ലോറിഡയിൽ ഔദ്യോഗിക പ്രചാരണം തുടങ്ങിയത്.
ഭാര്യ മെലാനിയ ട്രംപും വൈസ്പ്രസിഡൻറ് മൈക് പെൻസും ട്രംപിനൊപ്പം റാലിയിൽ പങ്കെടുത്തു. അമേരിക്കയെ മഹത്തരമാക്കാൻ തന്നോടൊപ്പം നിൽക്കണമെന്നാണ് 73 കാരനായ ട്രംപ് ജനങ്ങളോട് ആഹ്വാനം ചെയ്തത്. കുടിയേറ്റ വിരുദ്ധത പോലെയുള്ള 2016ലെ തെരഞ്ഞെടുപ്പിൽ പയറ്റിത്തെളിഞ്ഞ വിഷയങ്ങൾ തന്നെയാണ് ഇക്കുറിയും പരിഗണനയിലുള്ളത്.
ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥിത്വ മത്സരത്തിൽ രണ്ടു ഡസനോളം പേരാണ് രംഗത്തുള്ളത്. ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിക്കുന്നയാളായിരിക്കും ട്രംപിെൻറ എതിരാളി. ഡെമോക്രാറ്റുകാർ അമേരിക്കയെ സോഷ്യലിസ്റ്റ് രാജ്യമാക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ, അമേരിക്കക്ക് ഒരിക്കലും അങ്ങനെയാകാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.