വാഷിങ്ടൺ: ഇസ്രായേലിെൻറ അവിഭാജ്യ തലസ്ഥാനമായി ജറൂസലമിനെ നിലനിർത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പശ്ചിമേഷ്യ സമാധാന പദ്ധതി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ചു. തികച്ചും പ്രായോഗികമായ ദ്വിര ാഷ്ട്ര പരിഹാരമാണ് തേൻറതെന്നും ഏതെങ്കിലും ഇസ്രായേലിയോ ഫലസ്തീനിയോ അവരുടെ രാജ്യത്തുനിന്ന് പുറത്താക്കപ ്പെടില്ലെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് ഒപ്പം നിന ്നുകൊണ്ട് നടത്തിയ പ്രഖ്യാപനത്തിൽ ഇത് ഫലസ്തീനികൾക്കുള്ള അവസാന അവസരമാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം, പക്ഷപാതപരമെന്ന ആരോപണത്തോടെ ട്രംപിെൻറ നിർദേശങ്ങൾ ഫലസ്തീൻ തള്ളിയപ്പോൾ ഇസ്രായേൽ സ്വാഗതം ചെയ്തു. അടിമ ുടി ദുരൂഹമായിരുന്ന പദ്ധതി ട്രംപിെൻറ മരുമകൻ ജാരദ് കുഷ്നറുടെ മേൽനോട്ടത്തിലാണ് തയാറാക്കിയത്. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി പദ്ധതി ചർച്ച ചെയ്യാൻ നെതന്യാഹു ബുധനാഴ്ച മോസ്കോയിലേക്ക് പോകും. ‘ചരിത്രപരമായ നാഴികക്കല്ലാണ് പദ്ധതി’ എന്ന് നെതന്യാഹുവിെൻറ എതിരാളിയും ഇസ്രായേൽ പ്രതിപക്ഷ േനതാവുമായ ബെന്നി ഗാൻറ്സ് പറഞ്ഞു.
തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നെതന്യാഹുവുമായും ബെന്നി ഗാൻറ്സുമായും ട്രംപ് പ്രത്യേകം ചർച്ച നടത്തിയിരുന്നു. രാഷ്ട്രീയമായി കടുത്ത വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ട്രംപും നെതന്യാഹുവും പദ്ധതിയുമായി രംഗത്തെത്തുന്നത്. ട്രംപിനെതിരായ ഇംപീച്ച്മെൻറ് നടപടികൾ സെനറ്റിൽ നടക്കുകയാണ്. നെതന്യാഹുവിനെതിരായ അഴിമതിക്കേസ് വിചാരണ കോടതിയിൽ ആരംഭിക്കാനിരിക്കുകയാണ്. ഇതിനുപുറമെ അടുത്തമാസം നടക്കാനിരിക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പ് നെതന്യാഹുവിന് കടുത്ത പരീക്ഷണമാണ്. ട്രംപിെൻറ പദ്ധതി തള്ളിക്കളയണമെന്ന് അന്താരാഷ്ട്ര ശക്തികളോട് ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇശ്തയ്യ ആവശ്യപ്പെട്ടു.
ട്രംപിനെ ഇംപീച്ച്മെൻറിൽനിന്നും നെതന്യാഹുവിനെ ജയിലിൽനിന്നും രക്ഷിക്കാനുള്ള പദ്ധതിയാണിത്. ഇത് പശ്ചിമേഷ്യയിലെ സമാധാന പദ്ധതിയല്ല. ഫലസ്തീനുമേൽ ഇസ്രായേൽ പരമാധികാരം സ്ഥാപിക്കാനുള്ളതാണ് പദ്ധതിയെന്നും മന്ത്രിസഭ യോഗത്തിൽ ഇശ്തയ്യ പറഞ്ഞു. പദ്ധതിക്കെതിരെ ഒന്നിച്ചുനീങ്ങാൻ ഫലസ്തീനിലെ പ്രധാന കക്ഷികളായ ഹമാസും ഫത്ഹും തീരുമാനിച്ചു.
അഴിമതിക്കേസിൽ പരിരക്ഷ: ആവശ്യം നെതന്യാഹു പിൻവലിച്ചു
ജറൂസലം: പ്രധാനമന്ത്രിയെന്ന നിലയിൽ അഴിമതിക്കേസിൽ വിചാരണ ചെയ്യപ്പെടുന്നതിൽ നിന്നുള്ള പരിരക്ഷ വേണമെന്ന ആവശ്യം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പിൻവലിച്ചു. വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചക്ക് പുറപ്പെടും മുമ്പാണ് നെതന്യാഹു ഇക്കാര്യം പ്രഖ്യാപിച്ചത്.
രാഷ്്ട്രീയ എതിരാളികൾക്ക് ഉപയോഗിക്കാനുള്ള അവസരമായി മാറാതിരിക്കാനാണ് അപേക്ഷ പിൻവലിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അപേക്ഷ പിൻവലിക്കുന്ന കാര്യം ഇസ്രാേയൽ പാർലമെൻറായ കനീസത്തിെൻറ സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.