വാഷിങ്ടൺ: യു.എസിൽ പബ്ലിക് ഹെൽത്ത് സർവിസ് കമീഷൻഡ് കോർപ്സിെൻറ സർജൻ ജനറലായിരുന്ന ഇന്ത്യൻ വംശജൻ വിവേക് മൂർത്തിയെ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭരണകൂടം പുറത്താക്കി. കമീഷൻഡ് കോർപ്സിന് പുതിയ നേതൃത്വം കൊണ്ടുവരാനുള്ള നീക്കത്തിെൻറ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ പ്രസിഡൻറ് ബറാക് ഒബാമയാണ് മൂർത്തിക്ക് നിയമനം നൽകിയത്. സർജൻ ജനറൽ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് 39കാരനായ മൂർത്തി. ഡെപ്യൂട്ടി സർജനായിരുന്ന റിയർ അഡ്മിറൽ സിൽവിയ ട്രൻറ് ആഡംസാണ് മൂർത്തിയുടെ സ്ഥാനത്ത് നിയമിതയായത്. ആദ്യമായി സർജൻ ജനറൽ സ്ഥാനം വഹിക്കുന്ന നഴ്സാണ് ഇദ്ദേഹം.. 2014 ഡിസംബറിലാണ് സർജൻ ജനറലായി മൂർത്തി അധികാരമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.