വാഷിങ്ടൺ: യു.എസ് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ റഷ്യൻ ഹാക്കർ റോമൻ സെലസ്നേവിന് (32) യു.എസ് കോടതി 27 വർഷം തടവുശിക്ഷ വിധിച്ചു. ആക്രമണത്തിനിരയായ വ്യാപാര സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കുമുള്ള നഷ്ടപരിഹാരത്തുകയായി 17 കോടി ഡോളർ പിഴയടക്കാനും ഉത്തരവിട്ടിട്ടുണ്ട്. വാഷിങ്ടണിലെ ജില്ല കോടതി ജഡ്ജി റിച്ചാർഡ് എ. ജോൺസിേൻറതാണ് വിധി. യു.എസിൽ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ നൽകിയതിൽ ഏറ്റവും വലിയ ശിക്ഷയാണിത്. റഷ്യൻ പാർലമെൻറ് അംഗമായ വലേരി സെലസ്നേവിെൻറ മകൻ കൂടിയാണ് റോമൻ സെലസ്നേവ്.2014ൽ മാലദ്വീപിൽ നിന്നാണ് സെലസ്നേവിനെ പിടികൂടിയത്. ഇയാെള അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് റഷ്യൻ സർക്കാർ ആരോപിച്ചിരുന്നു.നിലവിലെ വിധിയെയും റഷ്യൻ സർക്കാർ വിമർശിച്ചിട്ടുണ്ട്.
2011ൽ മൊറോക്കോയിലുണ്ടായ ബോംബാക്രമണത്തിലേറ്റ പരിക്ക് ചൂണ്ടിക്കാട്ടി തെൻറ ആരോഗ്യസ്ഥിതി പരിഗണിച്ച് ശിക്ഷയിൽ ഇളവു നൽകണമെന്ന് സെലസ്നേവ് വാദിച്ചിരുന്നു. എന്നാൽ, കോടതി ഇത് നിരാകരിച്ചു. യു.എസ്-റഷ്യ ബന്ധം ഉലഞ്ഞ സാഹചര്യത്തിൽ തനിക്കെതിരായ വിധി രാഷ്ട്രീയപ്രേരിതമാണെന്നും അഭിഭാഷകന് കൈമാറിയ കുറിപ്പിൽ ഇയാൾ ആരോപിച്ചു. പോയൻറ് ഒാഫ് സെയിൽ കമ്പ്യൂട്ടറുകളിൽ ഹാക്കിങ് നടത്തി സെലസ്നേവ് െക്രഡിറ്റ് കാർഡ് നമ്പറുകൾ മോഷ്ടിച്ചതായി കഴിഞ്ഞ വർഷം സിയാറ്റിനിലെ അന്വേഷണ സമിതി കെണ്ടത്തിയിരുന്നു. 2009 ഒക്ടോബർ മുതൽ 2013 ഒക്ടോബർ വരെയാണ് സെലസ്നേവ് ഹാക്കിങ് പ്രവർത്തനങ്ങൾ നടത്തിയത്. 500ലധികം യു.എസ് വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ക്രെഡിറ്റ് കാർഡ് നമ്പറുകൾ ഹാക്ക് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.