കാലിഫോർണിയ: അമേരിക്കയിലെ മുസ്ലിം പള്ളികൾക്ക് ഭീഷണി കത്ത്. ട്രംപ് ഹിറ്റ്ലർ ജുതൻമാരെ നശിപ്പിച്ചത്പോലെ അമേരിക്കയിലെ മുസ്ലിംകളെയും നശിപ്പിക്കുമെന്നാണ് കത്തിൽ പറയുന്നത്. കാലിഫോർണിയിലെ മൂന്ന് പള്ളികൾക്ക് ഇത്തരത്തിൽ കത്ത് ലഭിച്ചതായി കൗൺസിൽ ഒാൺ ഇസ്ലാമിക് അമേരിക്കൻ റിലേഷൻസ് സ്ഥിരീകരിച്ചു.
കൈകൊണ്ട് എഴുതിയ കത്തിൽ അമേരിക്കയിലെ മുസ്ലിം ജനതയെ സാത്താെൻറ സന്തതികൾ എന്നാണ് സംബോധന ചെയ്യുന്നത്. ട്രംപ് അമേരിക്കയിലെ മുസ്ലിംകളെ ഇല്ലാതാക്കികൊണ്ട് രാജ്യത്തിന് പുതു തിളക്കം നൽകുമെന്നും കത്തിൽ പറയുന്നു. വടക്കൻ കാലിഫോർണിയയിലെ സാൻ ജോസ് തെക്കൻ കാലിഫോർണിയയിലെ പോമോന, ലോങ് ബീച്ച് എന്നിവടങ്ങളിലെ പള്ളികൾക്കാണ് ഭീഷണക്കത്ത് ലഭിച്ചിരിക്കുന്നത്.
എന്നാൽ സാൻജോസിലെ ഇസ്ലാമിക് സെൻററിെൻറ തലവൻ ഫൈസൽ യസീദി കത്തിനെ കുറിച്ച് പ്രതികരിച്ചതിങ്ങനെയാണ്- ഞങ്ങളുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ്. കത്തയച്ച ആളുമായി സംസാരിക്കാൻ ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളു. പര്സരം പല അറിവുകളും ഇരുവർക്കും കൈമാറാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
2001ന് ശേഷം അമേരിക്കയിൽ മുസ്ലിംകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ വൻ വർധനയുണ്ടായാതായാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷം 257 ആക്രമണങ്ങൾ ഇത്തരത്തിൽ നടന്നതായി എഫ്.ബി.െഎയുടെ കണക്കുകൾ പറയുന്നു. എകദേശം 67 ശതമാനത്തിെൻറ വർധനയാണ് മുസ്ലിംകൾക്കെതിരായ ആക്രമണങ്ങളിൽ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.