ന്യൂയോർക്ക്: സൂം ചാറ്റിൽ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ മകൻ പിതാവിനെ കൊലപ്പെടുത്തി. 20 പേർ നോക്കി നിൽക്കെയാണ് പിന്നിലൂടെയെത്തിയ മകൻ പിതാവിനെ കുത്തിക്കൊന്നത്. യു.എസിലെ ന്യൂയോർക്കിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.
72കാരനായ ഡ്വെയ്റ്റ് പവർ എന്നയാളാണ് 32കാരനായ മകൻ തോമസ് സ്കള്ളി പവറിെൻറ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം പൊലീസെത്തും മുമ്പ് ഇയാൾ ജനാല വഴി ചാടി രക്ഷപ്പെട്ടു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളെ പൊലീസ് പിടികൂടി.
വിഡിയോ ചാറ്റിൽ കൊലപാതകത്തിന് സാക്ഷികളായവർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പൊലീസ് െഡ്വയ്റ്റ് പവറിെൻറ വീട്ടിലെത്തിയത്. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.
ചാറ്റിനിടെ ഡ്വെയ്റ്റ് പെട്ടെന്ന് പിന്നിലെക്ക് മറിഞ്ഞു വീഴുന്നതും നഗ്നനായി കാണപ്പെട്ട മകൻ ആക്രമിക്കുന്നതുമാണ് കണ്ടത്. പൊലീസിന് വിവരം ലഭിച്ചെങ്കിലും ഡ്വെയ്റ്റ് താമസിക്കുന്ന സ്ഥലത്തെ കുറിച്ച് അറിയാത്തതിനാൽ വീട് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി.
ഏത് തരത്തിലുള്ള വിഡിയോ കോൺഫറൻസ് ആണ് നടന്നതെന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.