പീറ്റസ്ബർഗ്: അമേരിക്കയിലെ പിറ്റ്സ്ബർഗിൽ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. നഗരത്തിലെ ട്രീ ഒാഫ് കോൺഗ്രിഗേഷൻ സിനഗോഗിൽ പ്രതിവാര സാബത്ത് ചടങ്ങ് നടക്കുേമ്പാൾ തോക്കുമായെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. 46കാരനായ റോബർട്ട് ബോവറാണ് അക്രമത്തിന് പിന്നിൽ. പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിൽസയിലാണ്. ജൂതൻമാർ മുഴുവൻ മരിക്കണമെന്ന് ആക്രോശിച്ച് കൊണ്ടാണ് റോബർട്ട് ബോവർ വെടിയുതിർത്തതെന്ന് ദൃസാക്ഷികൾ പറഞ്ഞു. വംശീയ ആക്രമണമാണ് നടന്നതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
Watching the events unfolding in Pittsburgh, Pennsylvania. Law enforcement on the scene. People in Squirrel Hill area should remain sheltered. Looks like multiple fatalities. Beware of active shooter. God Bless All!
— Donald J. Trump (@realDonaldTrump) October 27, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.