വാഷിങ്ടൺ: ലാസ്വേഗാസിൽ 58 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെ കുറിച്ചുള്ള അന്വേഷണം സ്റ്റീഫൻ പാഡോക്കിെൻറ കാമുകിയിലേക്ക്. വെടിവെപ്പ് നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പഡോക്കിെൻറ ലക്ഷ്യത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് അന്വേഷണം കാമുകിയിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ഫിലിപ്പീൻസിലെ മനിലയിലാണ് പാഡോക്കിെൻറ കാമുകിയായ മരിലോ ഡാൻലേയുടെ താമസം. ചൂതാട്ടത്തിനായി 10 ലക്ഷം ഡോളർ ഫിലിപ്പീൻസിൽ പഡോക്ക് ചെലവഴിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം, ലാസ് വേഗാസിൽ നടന്ന വെടിവെപ്പിന് ശേഷം ഇവർ അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് വാർത്തകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകാൻ അന്വേഷണ സംഘം തയാറായിട്ടില്ല.
തിങ്കളാഴ്ചയാണ് ലാസ്വേഗാസിലെ മാൻഡ ലേ ബേ ഹോട്ടലിന് സമീപം വെടിവെപ്പുണ്ടായത്. ഇതിൽ 58 പേർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.