വാഷിങ്ടണ്‍: അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങളിൽ വീണ്ടും വോെട്ടണ്ണൽ വേണമെന്ന് ആവശ്യവുമായി ഗ്രീന്‍ പാര്‍ട്ടി പ്രസിഡൻറ് സ്ഥാനാര്‍ഥി ജില്‍ സ്റ്റെയ്ന്‍ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ജിൽസ്റ്റെയിൻ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ട്.
വിസ്‌കോസിന്‍ സംസ്ഥാനത്തും മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലുമാണ് വീണ്ടും വോെട്ടണ്ണണമെന്ന് ആവശ്യമുയർന്നിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമീഷനും അറിയിച്ചിട്ടുണ്ട്.
നേരത്തെ നിര്‍ണായക സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് മെഷീന്‍ ഉപയോഗിച്ചുള്ള പോളിങ് റഷ്യൻ ഹാക്കർമാർ അട്ടിമറിച്ചെന്നും ഇവിടങ്ങളിൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്‍റന്‍ തയാറാകണമെന്നും രാജ്യത്തെ പ്രമുഖ തെരഞ്ഞെടുപ്പ്വിദഗ്ദർ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇതേക്കുറിച്ച് നിയുക്ത പ്രസിഡൻറ് ഡൊണള്‍ഡ് ട്രംപ്ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.