അഞ്ച് പതിറ്റാണ്ടിനു ശേഷം ക്യൂബയില്‍ യു.എസ് അംബാസഡര്‍

വാഷിങ്ടണ്‍: അഞ്ചു ദശാബ്ദത്തിനുശേഷം ഇതാദ്യമായി യു.എസ് ക്യൂബയില്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ നിയമിച്ചു. ജെഫ്രി ഡി ലോറന്‍റിസിനെയാണ് പ്രസിഡന്‍റ് ബറാക് ഒബാമ ഹവാനയുമായുള്ള ബന്ധം ശക്തമാക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

2014ലാണ് ദശാബ്ദങ്ങള്‍ നീണ്ട അസ്വാരസ്യങ്ങള്‍ അവസാനിപ്പിച്ച് ക്യൂബ-യു.എസ് ബന്ധം സാധാരണ നില കൈവരിച്ചത്. തുടര്‍ന്ന് 2015 ജൂലൈ മുതല്‍ നയതന്ത്ര ബന്ധങ്ങള്‍ സജീവമായെങ്കിലും ഒൗദ്യോഗിക അംബാസഡറെ നിയമിച്ചിരുന്നില്ല. ഡി ലോറന്‍റിസിന്‍െറ നിയമനം യു.എസ് കോണ്‍ഗ്രസ് കൂടി അംഗീകരിക്കേണ്ടതുണ്ട്.

Tags:    
News Summary - first ambassador to Cuba in more than 50 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.