ഇസ്ലാമാബാദ്: മുത്തലാഖിനെ തള്ളിപ്പറഞ്ഞ് മുൻ പാക് ചീഫ് ജസ്റ്റിസ് ജവാദ് എസ്. ഖ്വാജ. മുത്തലാഖ് ഒരിക്കലും ഇസ്ലാമിക ചരിത്രത്തിെൻറ ഭാഗമായിരുന്നില്ലെന്നും ഇസ്ലാമിക നിയമം അനുസരിച്ച് അത് സാധുവായി പരിഗണിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുത്തലാഖ് വിഷയത്തിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ അന്തിമ വിധി അടുത്ത മാസം വരാനിരിക്കെയാണ് ഇദ്ദേഹത്തിെൻറ പരാമർശം. ആയിരം വർഷം പഴക്കമുള്ള ചരിത്രം പരിശോധിച്ചാൽ എവിടെയും മുത്തലാഖ് സാധുവായ വിവാഹമോചന മാർഗമായി പരിഗണിച്ചിട്ടില്ലെന്നും മനസ്സിലാക്കാം.
പെെട്ടന്ന് വിവാഹമോചനം നൽകുന്നതിന് ഇസ്ലാമിക പണ്ഡിതന്മാർ അനുമതി നൽകാറില്ല. പാകിസ്താനിൽ 1961ലെ ഫാമിലി ലോ ഓർഡിനൻസ് സെക്ഷന് ഏഴ് അനുസരിച്ച് ഭർത്താവ് തലാഖ് എന്ന് അറിയിച്ചാൽ (വാമൊഴിയായോ മറ്റു മാർഗങ്ങൾ വഴിയോ) ഭാര്യയുടെ വിലാസം സഹിതം യൂനിയൻ കൗൺസിലിന് (യു.സി) രജിസ്ട്രേഡ് തപാലിൽ നോട്ടീസ് അയക്കണം. ഈ നോട്ടീസിെൻറ പകർപ്പ് ഭാര്യക്കു യു.സി രജിസ്ട്രേഡ് തപാലിൽ അയക്കും. മാത്രമല്ല, നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ആർബിട്രേഷൻ കൗൺസിലിനെ യു.സി തന്നെ രൂപവത്കരിക്കും.
ഇദ്ദ കാലം കഴിയുമ്പോൾ, തലാഖ് അനുവദിച്ചതായി കാണിച്ച് യു.സി സർട്ടിഫിക്കറ്റ് നൽകും. ഈ 90 ദിവസം ഇരുകൂട്ടർക്കും സമവായത്തിലെത്താനോ അന്തിമ തീരുമാനത്തിലെത്താനോ ഉള്ള സമയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.