വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് 2005ൽ നികുതിയായി നൽകിയത് 38 മില്യൺ ഡോളർ. 150 മില്യൺ ഡോളറാണ് ട്രംപിെൻറ വരുമാനം. മാധ്യമ പ്രവർത്തകയായ റേച്ചൽ മാഡോ ട്രംപിെൻറ നികുതിയെ കുറിച്ച് തെൻറ പരിപാടിയിൽ ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ചോർന്നത്.
കഴിഞ്ഞ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ട്രംപിെൻറ നികുതി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപ് ഇത് നിഷേധിച്ചിരുന്നു. പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ട്രംപും ഭാര്യ മെലാനിയയും 5.3 മില്യൺ ഡോളർ ഫെഡറൽ ആദായ നികുതിയായി നൽകിയിട്ടുണ്ട്. 31 മില്യൺ ഡോളർ ആൾട്ടറേറ്റീവ് നികുതിയായും നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുൻപ് നവംബർ മാസത്തിൽ 18 വർഷമായി ട്രംപ് നികുതി നൽകുന്നില്ലെന്ന ആരോപണം ന്യൂയോർക്ക് ടൈംസ് ഉയർത്തിയിരുന്നു. ഹിലരി ട്രംപുമായുള്ള സംവാദത്തിൽ ഇൗ വിഷയം ഉന്നയിക്കുകയും അത് തെൻറ ബുദ്ധിയുടെ തെളിവാണെന്ന് ട്രംപിെൻറ മറുപടി നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.