വാഷിങ്ടൺ: യു.എസിലെ നോർത്ത് കരോൈലനയിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരനായ 17കാരനെ അറസ്റ്റ് ചെയ്തു. അമ്മയെ കൊലപ്പെടുത്തിയ കേസിൽ ഒരു വർഷത്തിനു ശേഷമാണ് ഇയാൾ അറസ്റ്റിലായത്. അമ്മ മെഡിക്കൽ സെൻററിലെ ജീവനക്കാരിയായിരുന്നു. 2015 ഡിസംബർ 17ന് പ്ലാസ്റ്റിക് ബാഗ് തലയിലൂെട മൂടിയശേഷം കഴുത്തുഞെരിച്ചാണ് ഇയാൾ അമ്മയെ കൊലപ്പെടുത്തിയത്.
സംഭവം നടക്കുേമ്പാൾ 16കാരനായിരുന്ന കൗമാരക്കാരൻ, താൻ സ്കൂളിൽനിന്ന് മടങ്ങിയെത്തിയപ്പോൾ പാർക്കിങ് സ്ഥലത്ത് തല ബാഗുകൊണ്ട് മൂടിയ അവസ്ഥയിൽ അമ്മയുടെ മൃതദേഹം കണ്ടതായാണ് നേരത്തേ മൊഴി നൽകിയിരുന്നത്. പരാമവധി ശിക്ഷ വിധിച്ചേക്കാവുന്ന കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു. സംഭവം ഞെട്ടിക്കുന്നതാണെന്ന് മോറിസ്വില്ല ടൗൺ കൗൺസിലറും ഇന്ത്യക്കാരനുമായ സതീഷ് ഗരിമേള അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.