വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് അടുക്കുന്നു. നിലവിൽ രോഗികൾ 4,891,326 ആയി. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 320,134 ആയി. 2,663,779 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 44,765 പേരുടെ നില ഗുരുതരമാണ്. 1,907,413 പേർ രോഗമുക്തി നേടി.
യു.എസിൽ 24 മണിക്കൂറിനിടെ 22,000 ലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1,550,294 കടന്നു. മരണം 91,981 പേരാണ് മരിച്ചത്.
രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള റഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,926 പേരാണ് രോഗ ബാധിതരായത്. രാജ്യത്ത് ആകെ 2,90,678 കോവിഡ് രോഗികളാണുള്ളത്. 2,722 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ 34,796 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2,46,406 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ 32,007 പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. 2,25,886 പേർ രോഗബാധിതരാണ്. സ്പെയിനിൽ 27,709 പേർ മരിക്കുകയും 2,78,188 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു.
ബ്രസീൽ – 2,55,368 (16,853), ഫ്രാൻസ് – 1,79,927 (28,239), ജർമനി – 1,77,289(8,123), തുർക്കി – 1, 50,593 (4,171), ഇറാൻ – 1,22,492 (7,057) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ കോവിഡ് ബാധിതരും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.