തെഹ്റാൻ: ഇറാഖിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ റെവല്യൂഷനറി ഗാ ർഡ് ജനറൽ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിലുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിച്ചു. 48 പേർക്ക് പരിക്കേറ്റു. തെക്കുകിഴക്കൻ ഇറാനിൽ സുലൈമാനിയുടെ ജന്മസ്ഥലമായ കെർമനിലായിരുന്നു സംഭവമെന്ന് ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെ യ്തു. എന്നാൽ, നിരവധിപേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നല്ലാതെ കൃത്യമായ കണക്ക് പുറത്തുവിടാൻ ഇറാൻ എമർജൻസി മെഡിക്കൽ സർവിസസ് മേധാവി പീര്ഹുസൈന് കൗലിവാന്ത് തയാറായിട്ടില്ല.
VIDEO: Iranians gather in Kerman for the burial of top general Qasem Soleimani after he was killed by the US pic.twitter.com/cu9IAQ5ddl
— AFP news agency (@AFP) January 7, 2020
കെർമനിൽ നടന്ന വിലാപയാത്രയിൽ കറുത്ത വസ്ത്രങ്ങൾ ധരിച്ചും സുലൈമാനിയുടെ ചിത്രമുള്ള പ്ലക്കാർഡുകൾ ഉയർത്തിയുമാണ് ലക്ഷങ്ങൾ പങ്കെടുത്തത്. തിങ്കളാഴ്ച തെഹ്റാനിൽ നടന്ന വിലാപയാത്രയിൽ പത്ത് ലക്ഷത്തോളം പേർ പങ്കെടുത്തുവെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് െചയ്യുന്നത്്. ഉപഗ്രഹ ചിത്രങ്ങളിലും വൻ ജനക്കൂട്ടം ദൃശ്യമായിരുന്നു. പ്രധാനവീഥി മതിയാകാതെ സമീപത്തെ തെരുവുകളിലും നിറഞ്ഞാണ് ജനസഞ്ചയം ഒഴുകിയത്.
ഇറാനിൽ ഒരു വ്യക്തിക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വികാരഭനിർഭരമായ യാത്രയയപ്പായിരുന്നു തെഹ്റാനിൽ കണ്ടത്. ഖുദ്സ് സേനയെ നയിച്ചിരുന്ന സുലൈമാനി ഇറാനികളുടെ ഏറ്റവും വലിയ വീരനായകനായിരുന്നു എന്നതിെൻറ തെളിവായിരുന്നു വിലപയാത്രയിലെ ജനപങ്കാളിത്തം. സുലൈമാനിയുടെ ശവമഞ്ചം കണ്ട് ഇറാനിെൻറ പരമോന്നത നേതാവുപോലും കണ്ണീർ വാർത്തു.
അതിനിടെ, അമേരിക്കൻ പിന്തുണയുള്ളയിടങ്ങളെല്ലാം ചുെട്ടരിക്കുമെന്ന് റവല്യൂഷനറി ഗാർഡ്സ് മേധാവി ഹുസൈൻ സലാമി പ്രഖ്യാപിച്ചു. സുലൈമാനിയുടെ ഭൗതികാവശിഷ്ടങ്ങൾക്കൊപ്പം കെർമനിലെ സെൻട്രൽ സ്ക്വയറിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് പ്രഖ്യാപനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.