ജനീവ: അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ 24 മണിക്കൂറിനി ടെ 2,502 പേർക്കാണ് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. രാജ്യത്താകെ 61,656 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
1,064,194 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച മാത്രം 28,429 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 18,671 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്. 147,411 പേർ സുഖംപ്രാപിച്ചു.
ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 23,474. ന്യൂജെഴ്സി-6,770, മസാച്ചുസെറ്റ്സ്-3,405, ഇല്ലിനോയിസ്-2,215, കാലിഫോണിയ-1,939, പെൻസിൽവാനിയ-2,354, മിഷിഗൻ-3,670, ഫ്ലോറിഡ-1,218, ലൂസിയാന-1,845 എന്നിവയാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ.
അതിനിടെ, മരണനിരക്കിൽ യു.കെ സ്പെയിനിനെയും ഫ്രാൻസിനെയും മറികടന്നു. യു.കെയിൽ 26,097 പേരാണ് മരണപ്പെട്ടത്. സ്പെയിനിലും ഫ്രാൻസിലും യഥാക്രമം 24,275ഉം 24,087ഉം പേർ. ഇറ്റലിയിൽ 27,682 പേർ വൈറസ് ബാധയേറ്റ് മരിച്ചു.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,220,268 ആയി ഉയർന്നു. 228,224 പേർ മരണപ്പെട്ടു. 59,811 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്. 1,000,355 രോഗമുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.