ഗർഭഛിദ്രം നടത്തുന്ന സ്ത്രീകളെ ശിക്ഷിക്കുമെന്ന് ട്രംപ്

ബ്രൂക്ഫീൽഡ്: ഗർഭഛിദ്രം നടത്തുന്ന സ്ത്രീകളെ ശിക്ഷിക്കുമെന്ന് റിപ്പബ്ലിക്കൻ പ്രസിഡൻറ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. വിസ്കോൺസൻ സംസ്ഥാനത്തെ പ്രൈമറിക്ക് മുമ്പ് എം.എസ്.എൻ.ബി.സി  ചാനൽ നടത്തിയ ചർച്ചയിലാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്.

ഗർഭഛിദ്രം നിരോധിക്കണമോയെന്ന േചാദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. അതേസമയം ഗർഭഛിദ്രത്തിന് എന്ത് തരത്തിലുള്ള ശിക്ഷയാണെന്ന്  നൽകുകയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. നിയമപരമല്ലാത്ത സ്ഥാപനങ്ങളിലൂടെ ഗർഭഛിദ്രം നടത്തുന്നത് തുടരുകയാണെന്നും ട്രംപ് പറഞ്ഞു.

അതിനിടെ ട്രംപിെൻറ പ്രസ്താവനക്കെതിരെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹിലരി രംഗത്തുവന്നു. ഇനിയും വിവാദ പ്രസ്താവനകൾ ട്രംപിെൻറ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുേമ്പാഴാണ് ഇത്തരം അപകടകരമായ പ്രസ്താവനകൾ വരുന്നതെന്ന് ഹിലരി ട്വീറ്റ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.