ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രചാരണ ഓഫിസിലേക്ക് കൊറിയറായി എത്തിയ പൊതി പരിഭ്രാന്തി പരത്തി. പൊതി തുറന്നുനോക്കിയ ജീവനക്കാര്‍ക്ക് കിട്ടിയത് വെള്ളനിറത്തിലുള്ള പൊടിയായിരുന്നു. ആദ്യം അല്‍പനേരം പേടിപ്പിച്ചെങ്കിലും സാധനം കുഴപ്പക്കാരനല്ളെന്ന് പൊലീസത്തെി സ്ഥിരീകരിച്ചു.
പ്രചാരണ ഓഫിസില്‍ വ്യാഴാഴ്ച രാത്രിയത്തെിയ പൊതി തുറന്നുനോക്കിയ ജീവനക്കാരന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ പദാര്‍ഥം അപകടസാധ്യതയുള്ളതല്ളെന്നറിയിച്ചു. എങ്കിലും, പൊടി എന്താണെന്ന് വ്യക്തമാകുന്നതിനായി കൂടുതല്‍ പരിശോധനക്ക് അയച്ചിട്ടിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപിന്‍െറ മകന്‍ എറിക് ട്രംപിന്‍െറ വസതിയിലും ഇതുപോലെയുള്ള വെള്ളപ്പൊടി അടങ്ങിയ പൊതി ലഭിച്ചിരുന്നു.
ട്രംപ് തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറിയില്ളെങ്കില്‍ ഇനി അയക്കുക ഇതുപോലത്തെ വ്യാജ പൊതിയായിരിക്കില്ളെന്ന് അന്ന് പൊതിയോടൊപ്പം ലഭിച്ച കത്തില്‍ മുന്നറിയിപ്പുണ്ടായിരുന്നു. രണ്ടു ദിവസത്തിനുശേഷം ട്രംപിന്‍െറ സഹോദരിയും പെന്‍സല്‍വേനിയ കോടതിലെ സിറ്റിങ് ജഡ്ജിയുമായ മറിയേന്‍ ട്രംപ് ബാരിക്കും ഭീഷണിക്കത്ത് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.