ധാക്ക: അതിഗുരുതരാവസ്ഥയിൽ തുടരുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ വിദഗ്ധ ചികിത്സക്കായി ലണ്ടനിലേക്ക് കൊണ്ടുപോകുന്നത് ഞായറാഴ്ചത്തേക്ക് മാറ്റി.
ഖത്തർ വാഗ്ദാനം ചെയ്ത എയർ ആംബുലൻസ് സാങ്കേതിക പ്രശ്നങ്ങളാൽ ധാക്കയിൽ എത്തിക്കാൻ കഴിയാത്തതിനാലാണ് തീരുമാനം. നേരത്തേ, വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പുലർച്ചയോ ഖാലിദ സിയയെ ലണ്ടനിലേക്ക് കൊണ്ടുപോകാനാണ് നിശ്ചയിച്ചിരുന്നത്.
ശനിയാഴ്ചയോടെ എയർ ആംബുലൻസ് എത്തുമെന്നും മുൻപ്രധാനമന്ത്രിയുടെ ആരോഗ്യനില അനുവദിക്കുകയാണെങ്കിൽ മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ ഞായറാഴ്ചതന്നെ ലണ്ടനിലേക്ക് കൊണ്ടുപോകുമെന്നും ബി.എൻ.പി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്ലാം അലാംഗിർ പറഞ്ഞു. നവംബർ 23ന് ആണ് 80കാരിയായ ഖാലിദ സിയയെ, നെഞ്ചിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.