ജോര്‍ഡനില്‍ സ്ഫോടനം; അഞ്ച് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

അമ്മാന്‍: അമ്മാനിലെ അല്‍ ബഖാഅ് ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിനു പുറത്തെ സുരക്ഷാ ഓഫിസിനുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ജോര്‍ഡന്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 70000ലധികം അഭയാര്‍ഥികള്‍ താമസിക്കുന്ന ക്യാമ്പിനു സമീപത്തെ  ജോര്‍ഡന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ പ്രാദേശിക കേന്ദ്രമാണ് ആക്രമണകാരികള്‍ ലക്ഷ്യംവെച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

മൂന്ന് ഓഫിസര്‍മാരും ഒരു സുരക്ഷാ ജീവനക്കാരും ഒരു ടെലിഫോണ്‍ ഓപറേറ്ററുമാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയത് തീവ്രവാദ ഗ്രൂപ്പുകളാണെന്ന് വ്യക്തമാക്കിയ ജോര്‍ഡന്‍, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജോര്‍ഡന്‍ ഈ വര്‍ഷാദ്യത്തില്‍ രാജ്യത്തെ ഐ.എസ് കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തുകയും നിരവധിപേരെ വധിക്കുകയും ചെയ്തിരുന്നു.  ആക്രമണത്തിനു പിന്നില്‍ ഐ.എസ് ആണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ജോര്‍ഡനിലെ ഏറ്റവും വലിയ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പായ അല്‍ ബഖായില്‍ 1948ല്‍ ഇസ്രായേല്‍ അധിനിവേശം ആരംഭിച്ചതു മുതലുള്ള അഭയാര്‍ഥികള്‍ കഴിയുന്നുണ്ട്. ദാരിദ്ര്യവും തൊഴിലില്ലാഴ്മയും രൂക്ഷമാണിവിടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.