എം.കെ. ഓഫർ കാസിഫ്
രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന പേരിൽ ഇസ്രായേൽ പാർലമെന്റ് അംഗം എം.കെ. ഓഫർ കാസിഫിനെ 45 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാൻ നെസറ്റ് എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. രണ്ടാഴ്ചത്തെ ശമ്പളവും റദ്ദാക്കി.
ജൂതവംശഹത്യയുമായി (ഹോളോകോസ്റ്റ്) ബന്ധമുള്ള പദങ്ങൾ ഇപ്പോഴത്തെ സംഘർഷത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചതിനെതിരെ കാസിഫിനെതിരെ 400 പരാതികൾ ലഭിച്ചതായി കമ്മിറ്റി പറഞ്ഞു. അറബ് വംശജർക്ക് മേൽകൈയുള്ള താൽ പാർട്ടിയിലെ ഏക ജൂത അംഗമാണ് കാസിഫ്. ധനമന്ത്രിയുടെ ഫാഷിസ്റ്റ് പദ്ധതി നടപ്പാക്കാനാണ് ഗസ്സ ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.