വാഷിങ്ടൺ: നോർത്ത് കരോളിന തലസ്ഥാനമായ റാലേഗായിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ പൊലീസ് ഓഫീസറും ഉൾപ്പെടുന്നു. വെടിവെപ്പ് നടത്തിയയാൾ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
റാലേ മേയർ മേരി ആൻ ബ്ലാഡ്‍വിന്നാണ് ഇക്കാര്യം അറിയിച്ചത്. യു.എസ് സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായതെന്നും അവർ അറിയിച്ചു.അഞ്ച് മരണം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലൊരാൾ ഡ്യൂട്ടിയിലില്ലാത്ത പൊലീസുകാരനായിരുന്നു.
പരിക്കേറ്റ ഒരു ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. യു.എസിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ച് വരികയാണ്. 2022ൽ മാത്രം നിരവധി പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.