ഫോട്ടോ: ലെബിസൺ ഗോപി

വൻകര

വേഗതയേറിയ ജീവിതത്തിൽ

ഇടയ്ക്കൊരു തോണിയാത്ര

സമാധാനമാണ്.

ആഞ്ഞുതുഴഞ്ഞാലും

മെല്ലെപ്പോക്കിന്റെ സുഖം.

തോണി ചെരിയുമ്പോൾ

പുഴയാണ് ചെരിയുന്നത്.

ചെരിവ് ഭൂമിക്കുമുണ്ട്.

വേലിയേറ്റത്തിൽ

ഓളങ്ങൾ പുളഞ്ഞു.

പുഴ നിറയെ പൊള്ളിച്ച മീൻ.

വീണ്ടും പുഴ ചെരിയുന്നു.

വീടും ദേശവും ചെരിയുന്നു.

സന്ധ്യയും തണുപ്പും

പുഴയിൽ മുങ്ങി.

പ്രകൃതിയുടെ സ്നാനം.

ആകാശം കറുത്തു.

പക്ഷികൾ കൂടുതേടിപ്പോയി.

ശാന്തമായ പുഴയിൽ

നിലാവ് പരന്നൊഴുകി.

തോണി കരയ്ക്കടുത്തു.

കരയിലെത്തിയപ്പോൾ

ഉറങ്ങിപ്പോയ മുയൽ

ആമയ്ക്കു പിന്നാലെ.

നഗരവും

ഓടിക്കൊണ്ടിരിക്കുന്നു.

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.