ആരുടെ അടുത്തേക്കാണോ
എന്റെ നിലം പോയത്
അവരുടെ അടുത്തേക്ക്
എന്റെ മഴയും പോയി.
ഇപ്പോൾ ഉരുണ്ടുകൂടുന്ന
കാർമേഘങ്ങൾ അവർക്കുവേണ്ടി മാത്രം.
കുയിലുകൾ
കൂകുന്നത്
അവർക്കുവേണ്ടി.
അവർക്കായി ഭൂമിയുടെ നെഞ്ചിൽനിന്നും
നനവാർന്ന മണ്ണിന്റെ മണമുയരുന്നു.
ഇപ്പോളെനിക്ക് കലപ്പയില്ല
കാളയില്ല
വയൽവരമ്പുകളില്ല
പച്ചപ്പിന്റെ
ഒരു തുള്ളിപോലുമില്ല.
തത്തകളില്ല, തടാകമില്ല
പുഴയില്ല,
തിരുവാതിര നക്ഷത്രമില്ല
എനിക്കായി
മേഘ മൽഹാറുമില്ല
സ്വന്തമായി
മണ്ണില്ലാത്തവന്
സ്വന്തമായി ആകാശവുമില്ല
അടുത്ത കൊയ്ത്തു കഴിയുന്നേരം
എല്ലാം വീട്ടിത്തീർക്കാം
എന്ന എന്റെ വാഗ്ദാനവും
വൃഥാവിലായി.
അവരുടെ അടുത്തേക്ക്
എന്റെ നിലവും പോയി.
‘ആരുടെ അടുത്തേക്കാണോ
എന്റെ നിലം പോയത്
അവരുടെ അടുത്തേക്ക്
എന്റെ മഴയും പോയി.
മൊഴിമാറ്റം: മിനി അനാമിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.