നേർമയുള്ള ഒരു നിഴല്‍
പിന്നിലേക്കെറിഞ്ഞുകൊണ്ടാണ്
അയാള്‍ നടക്കുക
വീഴുന്ന പ്രതലത്തിനൊത്ത്
സ്വയംരൂപാന്തരപ്പെടുത്തിക്കൊണ്ട്
പിന്നാലെ നടക്കുന്ന തന്‍റെ നിഴലിനെ
പറിച്ചെറിയുവാന്‍ ആഗ്രഹിക്കായ്കയാലല്ല,
വെളിച്ചം അതനുവദിക്കുകയില്ല
അത് നിഴലിനെ തന്‍റെ കാലടികളില്‍
തുന്നിച്ചേര്‍ത്തിരിക്കുന്നു.
അളവുകള്‍വെച്ചു കണക്കാക്കിയാല്‍
പ്രായത്തെ പകിടകണക്കെറിഞ്ഞ്
നേരത്തിനൊത്ത് വലുപ്പത്തില്‍ തുടങ്ങി
സമയംപോകവേ ചുരുങ്ങിയൊതുങ്ങി
വീണ്ടും നീളം വീണ്ടെടുത്ത്
അതു ഭിത്തികളില്‍ പിടിച്ചുകയറുന്നു
കുഴികളിലേക്കു വീണുപോകുന്നു
മടങ്ങുകയോ നിവരുകയോ ചെയ്യുന്നു.
യൗവനത്തിലോ മധ്യവയസ്സിലോ ആണ്
അതിന്‍റെ ശൈശവം
എന്നുതോന്നും.
ഇരുളുമ്പോള്‍ ഇതള്‍വിരിഞ്ഞ്
അതു വളര്‍ന്ന്
അയാളുള്‍പ്പെടെ ലോകത്തെയാകെ മൂടുന്നു
സൃഷ്ടിക്കുമുമ്പും ആഴങ്ങള്‍ക്കുമീതെ
താനുണ്ടായിരുന്നുവല്ലോ
എന്ന യുക്തിയിലുറച്ച് ഭദ്രമായി!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.