അയ

ധരിച്ചതിൽ ചിലത്

മുഷിഞ്ഞ

ദുർഗന്ധത്തിൽ

കണ്ണീരിൽ കഴുകിയ

ഓർമയുണക്കാനിട്ടു.

തോന്നലുകളിൽ

തോർന്നുതീരാത്ത

പ്രതീക്ഷയുടെ തുള്ളികൾ

മണ്ണിലേക്കിറ്റുവീണു.

പതിയെ പതിയെ

മറവിയുടെ വേനൽ

വെയിലുകളിൽ തലോടി,

അവസാനതുള്ളിയും

മാഞ്ഞുപോയപ്പോൾ

പിന്നെ പിന്നെ

പുഞ്ചിരിയായി മാറി.

എങ്കിലും

തോർന്നുണങ്ങാൻ

ചാരിവച്ച അയയിലുള്ള

ഈറനുണങ്ങിയില്ലെന്ന്

മറ്റാരുമറിഞ്ഞില്ല..!

Tags:    
News Summary - 'Aya' poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.