കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഇൻഡിഗോ കോഴിക്കോട്^ഡൽഹി സർവിസ് പ്രതിദിനമാകുന്നു. ജനുവരി 24ന് ആരംഭിച്ച സർവിസ് നിലവിൽ ആഴ്ചയിൽ നാല് ദിവസമാണുള്ളത്. ഫെബ്രുവരി പത്ത് മുതലാണ് പ്രതിദിനമാകുന്നത്.
തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചക്ക് 3.10ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട് 6.10ന് കരിപ്പൂരിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് 6.20ന് ഡൽഹിയിൽനിന്ന് പുറപ്പെടുന്ന വിമാനം 9.20നാണ് കരിപ്പൂരിലെത്തുക.
കരിപ്പൂരിൽനിന്ന് തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 6.50ന് പുറപ്പെട്ട് രാത്രി 10.05നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 10ന് പുറപ്പെട്ട് പുലർച്ച 1.10നും ഡൽഹിയിലെത്തും. െചാവ്വ ഒഴികെയുള്ള ദിവസങ്ങളിൽ ഇൻഡിഗോ കോഴിക്കോട്^ബംഗളൂരു^ഡൽഹി സെക്ടറിലും സർവിസ് നടത്തുന്നുണ്ട്.
ഇൗ സർവിസിൽ ഒരു മണിക്കൂർ ഇടവേളയാണ് ബംഗളൂരുവിലുണ്ടാകുക. എയർഇന്ത്യയും ആഴ്ചയിൽ നാല് ദിവസവും കരിപ്പൂരിൽനിന്ന് ഡൽഹിയിേലക്ക് സർവിസ് നടത്തുന്നുണ്ട്. യാത്രക്കാരുണ്ടായിരുന്നിട്ടും നാല് വർഷത്തോളം ഇൗ സെക്ടറിൽ ഒരു സർവിസും ഉണ്ടായിരുന്നില്ല.
അതിനിടെ, രാവിലെയുണ്ടായിരുന്ന അലയൻസ് എയർ കോഴിക്കോട്^ബംഗളൂരു സർവിസ് രാത്രിയിലേക്ക് മാറ്റി. ബംഗളൂരുവിൽനിന്ന് ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 6.45ന് പുറപ്പെട്ട് 8.10നും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വൈകീട്ട് 5.20ന് പുറപ്പെട്ട് 6.45നും കരിപ്പൂരിലെത്തും. തിരിച്ച് കരിപ്പൂരിൽനിന്ന് ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8.35ന് പുറപ്പെട്ട് 9.45നും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വൈകീട്ട് 7.15ന് പുറപ്പെട്ട് 8.55നും ബംഗളൂരുവിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.