GETTY IMAGES/DAVID FIRTH

പകരക്കാർ വിപണി കീഴടക്കി; അഡോബി ഫ്ലാഷ് പ്ലെയർ വിശ്രമ ജീവിതത്തിലേക്ക്

1996-ൽ റിലീസ് ചെയ്ത അഡോബിയുടെ ഫ്ലാഷ് പ്ലെയർ ആളുകൾക്ക് വീഡിയോകൾ സ്ട്രീം ചെയ്യുന്നതിനും ഓൺലൈനിൽ ഗെയിമുകൾ കളിക്കുന്നതിനുമുള്ള ഏറ്റവും ജനപ്രിയമായ മാർഗങ്ങളിലൊന്നായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ സുരക്ഷാ പ്രശ്‌നങ്ങളിൽ പെട്ട് ചീത്തപ്പേരുണ്ടാക്കിയ ഫ്ലാഷ് പ്ലെയർ സ്മാർട്ട്‌ഫോൺ കാലഘട്ടത്തിനനുസരിച്ച് മാറുന്നതിൽ പരാജയപ്പെടുകയും ചെയ്തു. കൂടാതെ പ്രമുഖ വെബ് ബ്രൗസറുകളിലും വിൻഡോസിെൻറ ഏറ്റവും പുതിയ പതിപ്പുകളിലും ഫ്ലാഷ് പ്ലെയർ വെറും അധികപ്പറ്റായി മാറി.

അവരും കൈവിട്ടതോടെ ഇനി വെച്ചിരിക്കുന്നതിൽ കാര്യമില്ലെന്ന് കണ്ട അഡോബി ഫ്ലാഷ് പ്ലെയറിനായി 2020ന് ശേഷം സെക്യൂരിറ്റി അപ്ഡേറ്റുകൾ നൽകില്ലെന്നും അറിയിച്ചിരുന്നു. ഉപകരണങ്ങളുടെ സുരക്ഷയ്ക്കായി എത്രയും പെട്ടന്ന് ഫ്ലാഷ് അൺ-ഇൻസ്റ്റാൾ ചെയ്ത് കളയാനും ആളുകളോട് അവർ അഭ്യർഥിച്ചു. ജനുവരി 12 മുതൽ ഫ്ലാഷ് പ്ലെയറിൽ റൺ ചെയ്യുന്ന വിഡിയോകളും ആനിമേഷനുകളും അഡോബി നിർത്തിവെക്കും. ഡെഡിക്കേറ്റഡ് പ്ലഗ്-ഇന്നുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടാത്ത HTML5, WebGLK, വെബ് അസംബ്ലി പോലുള്ള സാേങ്കതിക വിദ്യകൾ ഫ്ലാഷിന് പ്രായോഗിക ബദലുകളായി മാറുകയായിരുന്നു.

ആളുകളുടെ ഇഷ്ട ബ്രൗസറുകളായ ക്രോമിലും മോസില്ലയിലും പഴയ ഇൻറർനെറ്റ് എക്സ്പ്ലോററിലുമൊക്കെ ആനിമേഷൻ, വിഡിയോ, ഒാഡിയോ എന്നിവ പ്രവർത്തിക്കാനായി ഫ്ലാഷ്പ്ലെയർ ഇല്ലാതെ പറ്റാത്ത കാലമുണ്ടായിരുന്നു. രണ്ട് പതിറ്റാണ്ടുകളുടെ സേവനത്തിന് ശേഷമായിരുന്നു ബ്രൗസറുകളിൽ നിന്നും ഫ്ലാഷ്പ്ലെയറിനെ എന്നെന്നേക്കുമായി പുറംതള്ളിയത്. ആപ്പിൾ സഫാരി ബ്രൗസറിൽ നിന്നും 2015ൽ തന്നെ ഫ്ലാഷ്പ്ലെയറിനെ ഒഴിവാക്കിയിരുന്നു.

ഗെയിമിങ് കമ്പനിയായ സിങ്ക ഫ്ലാഷ് പ്ലെയറിെൻറ പിന്തുണയോടെ പ്രവർത്തിക്കുന്ന അവരുടെ ഫാംവില്ലെ എന്ന വിഡിയോ ഗെയിമിെൻറ ഒറിജിനൽ വേർഷെൻറ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. 11 വർഷത്തിന് ശേഷമാണ് വിഖ്യാത ഗെയിം നിർത്തുന്നത്. അതേസമയം, ഫ്‌ളാഷ് പ്ലെയറിെൻറ ഓര്‍മക്കായി വിവിധ ഫ്‌ളാഷ് പ്ലെയര്‍ ഗെയിമുകളും അനിമേഷനുകളും ഇന്റര്‍നെറ്റ് ആര്‍ക്കൈവ്‌സ് സംരക്ഷിക്കുന്നുണ്ട്.

Tags:    
News Summary - Adobe Flash Player is finally laid to rest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.