ടിരി ബ്ലാസ്റ്റേഴ്സിലേക്ക്

മുംബൈ: ജാംഷഡ്പൂരിെൻറ പ്രതിരോധ മതിൽ ജോസ് ലൂയിസ് എസ്പിനോസ എന്ന ‘ടിരി’ കേരള ബ്ല ാസ്റ്റേഴ്സിലേക്ക്. അടുത്ത സീസൺ ഐ.എസ്.എല്ലിൽ മഞ്ഞപ്പടയുെട പ്രതിരോധനിരയെ നയി ക്കാനാണ് കരാർ.

സ്പാനിഷ് താരവും അത്ലറ്റികോ മഡ്രിഡ് ബി ടീം താരവുമായിരുന്ന ടിരി 2015ലാണ് ഐ.എസ്.എല്ലിലെത്തുന്നത്. എ.ടി.കെക്കൊപ്പമായിരുന്നു ആദ്യ രണ്ടു സീസൺ. പിന്നീട്, 2017ൽ ജാംഷഡ്പൂരിലെത്തിയ താരം മൂന്ന് സീസണിലായി ഉരുക്കുപടയുടെ പ്രതിരോധത്തിലെ വന്മതിലായിരുന്നു. 46 മത്സരങ്ങളിൽ മൂന്ന് ഗോളടിക്കുകയും ചെയ്തു.

ഈ സീസണിൽ താരങ്ങളുടെ പരിക്ക് കാരണം വലഞ്ഞ ബ്ലാസ്റ്റേഴ്സ് 2020-21ലേക്ക് നേത്തേയുള്ള ഒരുക്കം പ്രഖ്യാപിച്ചാണ് നിർണായക കരാർ. സന്ദേശ് ജിങ്കാനും പകരമെത്തിയ ജെയ്റോ റോഡ്രിഗസും ജിയാനി സ്വയ്വർലൂണുമെല്ലാം പരിക്കിെൻറ പിടിയിലായത് ടീമിന് തിരിച്ചടിയായിരുന്നു.

Tags:    
News Summary - tiri to blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT