മഡ്രിഡ്: രക്തത്തിലലിഞ്ഞുചേർന്ന പന്തടക്കത്തിെൻറ പാഠങ്ങളുമായി വീണ്ടുമൊരു സിദാ ൻ കൂടി പോരിെൻറ മുൻനിരയിൽ. ഇതിഹാസ താരം സിനദിൻ സിദാെൻറ നാലു മക്കളിൽ മൂന്നാമനായ തി യോ സിദാനാണ് കഴിഞ്ഞദിവസം യൂറോപ്യൻ പോരാട്ടങ്ങളിൽ അരങ്ങേറിയത്. യുവേഫ യൂത്ത് ലീഗിൽ ജ്യേഷ്ഠന്മാരുടെ പാത പിന്തുടർന്ന് തിയോയും കളത്തിലെത്തി. പി.എസ്.ജിക്കെതിരെ റയൽ മഡ്രിഡ് നിരയിൽ 80ാം മിനിറ്റിൽ പകരക്കാരനായാണ് തിയോ മൈതാനത്തിറങ്ങിയത്. ടീം 5-3ന് മുന്നിട്ടുനിൽക്കെ കളത്തിലെത്തിയ താരം, 91ാം മിനിറ്റിൽ റയൽ നേടിയ മൂന്നാം ഗോളിന് വഴിയൊരുക്കി. 17കാരനായ തിയോ റയലിെൻറ അണ്ടർ 19 ടീമിലാണിപ്പോൾ ബൂട്ടുകെട്ടുന്നത്. ഫ്രാൻസ് അണ്ടർ 17 ടീമിലും അംഗമാണ്.
സിദാെൻറ മൂത്തമകൻ എൻസോ (24) യൂത്ത് ലീഗിൽ റയലിനുവേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ഇപ്പോൾ പോർചുഗലിൽ ഡിപോർട്ടിവോ ആവെസിന് കളിക്കുന്നു. രണ്ടാമത്തെ മകൻ ലൂക്ക (21) വായ്പാടിസ്ഥാനത്തിൽ റേസിങ് സാൻറാൻഡറിെൻറ കളിക്കാരനാണ്. ഗോളിയായ ലൂക്ക 2015-16, 2016-17 സീസണുകളിൽ യൂത്ത് ലീഗിൽ 16 കളികളിൽ റയലിെൻറ ഗോൾവല കാത്തിട്ടുണ്ട്.
സിദാെൻറ നാലാമത്തെ മകൻ എൽയാസും (13) റയലിെൻറ അണിയിൽ കളിച്ചുവളരുന്നു. ക്ലബിെൻറ അണ്ടർ 15 താരമാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.