സെൽഫ് ഗോൾ: ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

ജാംഷഡ്പുർ: രണ്ടു വട്ടം മുന്നിലെത്തിയിട്ടും കളി കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. കളിയും ആവേശവും ഇരു പോസ് റ്റിലും മാറിമറിഞ്ഞ ഉജ്ജ്വല പോരാട്ടത്തിൽ ജാംഷഡ്പുർ എഫ്.സിയാണ് സ്വന്തം മൈതാനത്തിെൻറ ആനുകൂല്യവുമായി കേ രള ബ്ലാസ്റ്റേഴ്സിനെ 3-2ന് തോൽപിച്ചത്. ഹോം മാച്ചിൽ ഇരട്ട ഗോളുമായി നേരേത്ത ബ്ലാസ്റ്റേഴ്സിന് വിജയം നൽകിയിരുന്ന മെസ്സി ബൗളിയിലായിരുന്നു ഇന്നലെയും കേരള പ്രതീക്ഷ. ഇത് സാക്ഷാത്കരിക്കുമെന്ന് തോന്നിച്ച് മെസ്സി ആദ്യം ഗോൾ നേടുകയും ചെയ്തു. ജാംഷഡ്പുർ ഗോളി സുബ്രത പാലിെൻറ പൊറുക്കാനാവാത്ത പിഴവിൽ പന്തു ലഭിച്ച ബ്ലാസ്റ്റേഴ്സ് താരം നർസാരി മാർക് ചെയ്യപ്പെടാതെനിന്ന മെസ്സി ബൗളിക്ക് കൈമാറി.

ഓടിവന്ന് ക്ലിയർ ചെയ്യാനുള്ള സുബ്രതയുടെ ശ്രമം പാളിയതോടെ പോസ്റ്റ് മാത്രം മുന്നിൽ നിൽക്കെ െമസ്സി അനായാസം വലകുലുക്കി. 11ാം മിനിറ്റിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനായി തൊട്ടുപിറകെ അവസരം ലഭിച്ചത് ക്രോസ്ബാറിനു മുകളിലൂടെ പറന്നു. പിറകെ കളിപിടിച്ച ജാംഷഡ്പുർ ആദ്യ പകുതി അവസാനിക്കാനിരിക്കെ സമനില പിടിച്ചു. 39ാം മിനിറ്റിൽ നോ അക്കോസ്റ്റയായിരുന്നു സ്കോറർ. എതിരാളികൾ മുനകൂർത്ത നീക്കങ്ങളുമായി അപകടം വിതച്ചുകൊണ്ടിരുന്ന രണ്ടാം പകുതിയിൽ സ്റ്റാർ സ്ട്രൈക്കർ ഒഗ്ബെച്ചയിലൂടെ കേരളം വീണ്ടും മുന്നിലെത്തി. ജെസെൽ കാർണീറോയുടെ പാസിൽനിന്നായിരുന്നു ഒഗ്ബച്ചെ ഗോൾ.

വല കുലുങ്ങിയതിെൻറ തളർച്ച ലേശവും കാണിക്കാതെ, 10 പേരായി ചുരുങ്ങിയ കേരളത്തിെൻറ കോട്ട പൊട്ടിച്ച ജാംഷഡ്പുർ വൈകാതെ പിന്നെയും സമനില പിടിച്ചു. സ്വന്തം പോസ്റ്റിൽ മെസ്സി കൈകൊണ്ട് പന്തു തൊട്ടതിന് ലഭിച്ച പെനാൽറ്റി കാസ്റ്റൽ മാർടിനെസ് ഗോളാക്കിയായിരുന്നു സമനില. ഓടിത്തളർന്ന കേരളത്തെ കാഴ്ചക്കാരാക്കി ജാംഷഡ്പുർ നടത്തിയ നീക്കങ്ങളിലൊന്നിൽ 87ാം മിനിറ്റിൽ സ്വന്തം പോസ്റ്റിലേക്കു തട്ടിയിട്ട് ഒഗ്ബച്ചെ ഇന്നലെ ‘രണ്ടാം ഗോളും’ നേടി. പക്ഷേ, ജയിച്ചത് എതിരാളികളായെന്നു മാത്രം. തൊട്ടുപിറകെ ഒഗ്ബച്ചെ നടത്തിയ മുന്നേറ്റം പോസ്റ്റിൽ തട്ടി പുറത്തേക്കു പോയി.

Tags:    
News Summary - isl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT