ബംഗളൂരു: പെരുമാറ്റച്ചട്ടലംഘനത്തിന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് െഎ.സി.സിയുടെ താക്കീതും ഒരു ഡീമെറിറ ്റ് പോയൻറും ശിക്ഷ. ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വൻറി20 മത്സരത്തിെൻറ അഞ്ചാം ഒാവറിൽ റൺസെട ുക്കാൻ ശ്രമിക്കുന്നതിനിെട സന്ദർശക ബൗളർ ബ്യൂറൻ ഹെൻറിക്സിനെ തോളുകൊണ്ടിടിച്ചതാണ് കോഹ്ലിക്ക് വിനയായത്. പെരുമാറ്റച്ചട്ടത്തിലെ വകുപ്പ് 2.12 ലംഘിച്ചെന്ന് കാണിച്ചാണ് കോഹ്ലിയെ ശിക്ഷിച്ചത്. മത്സരത്തിൽ ഇന്ത്യ ഒമ്പതുവിക്കറ്റിന് തോറ്റിരുന്നു.
നേരേത്ത 2018 ജനുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരെയും 2019 ജൂണിൽ ഏകദിന ലോകകപ്പിനിടെ അഫ്ഗാനിസ്താനെതിരെയും പെരുമാറ്റദൂഷ്യത്തിന് ഡീമെറിറ്റ് പോയൻറുകൾ സമ്പാദിച്ച കോഹ്ലിയുടെ പോക്കറ്റിൽ ഇതോടെ മൂന്ന് ഡീമെറിറ്റ് പോയൻറുകളായി. ഐ.സി.സി നിയമപ്രകാരം ഒരു താരത്തിന് 24 മാസത്തിനുള്ളില്‍ നാല് ഡീമെറിറ്റ് പോയൻറ് ലഭിച്ചാല്‍ സസ്പെൻഷൻ പോയൻറാകും. ഒരു മത്സരത്തില്‍ വിലക്കും വീഴും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.