മുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചീഫ് എക്സിക്യൂട്ടിവ് യോഗത്തിൽ ബി.സി.സി.ഐയെ ഇനി ജയ് ഷാ പ്രതിനിധാനം ചെയ്യും. ഇതുവരെയും സംഘടന ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ രാഹുൽ ജോഹ്രി ആയിരുന്നു പങ്കെടുത്തിരുന്നത്. സൗരവ് ഗാംഗുലി തലപ്പത്തെത്തിയ ഒക്ടോബർ 23ലെ പുനഃസംഘാടനത്തിൽ ജയ് ഷാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് രാജ്യാന്തര കൗൺസിലിൽ പ്രതിനിധിയാകുന്നത്.
അടുത്ത വർഷം പകുതിയോടെ പദവി ഒഴിയേണ്ട ഗാംഗുലിക്ക് കാലാവധി നീട്ടിനൽകാൻ ചട്ടങ്ങളിൽ ഭേദഗതിക്ക് സുപ്രീംകോടതിയുടെ അനുമതി തേടാനും ബി.സി.സി.ഐ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. നിലവിലെ വ്യവസ്ഥ പ്രകാരം തുടർച്ചയായ മൂന്നു വർഷം പദവി വഹിച്ചയാൾ പിന്നീടുള്ള മൂന്നു വർഷം ഒരു പദവിയും വഹിക്കരുത്. എന്നാൽ, മൂന്നു വർഷമെന്നത് ആറു വർഷമായി ഉയർത്തണമെന്നാണ് ആവശ്യം.
വിഷയം അടുത്തദിവസം കോടതി വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.