'ഈ സ്കൂളിൽ നല്ല ശൗചാലയങ്ങളില്ല, സാറന്മാർ കൃത്യ സമയത്ത് വരാറുമില്ല'; വൈറലായി കുട്ടി റിപ്പോർട്ടറുടെ വിഡിയോ

ന്യൂഡല്‍ഹി: തന്റെ സ്‌കൂളിന്റെ ദുരവസ്ഥ പങ്കിടാന്‍ റിപോർട്ടറായി മാറിയ കുട്ടിയുടെ വീഡിയോ വൈറല്‍. ക്ലാസ് മുറിയുടെ ശോച്യാവസ്ഥയും ശുചിമുറിയുടെ അഭാവവും കുട്ടി വീഡിയോയില്‍ എടുത്തു പറയുന്നുണ്ട്. റിപ്പോർട്ടറായി കുട്ടി പോസ് ചെയ്യുമ്പോള്‍, വിഡിയോ പകര്‍ത്താന്‍ സുഹൃത്തും കൂടെയുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ വീഡിയോയുടെ പേരിൽ കുട്ടിയെ പ്രശംസിച്ച് നിരവധിപേർ രംഗത്ത് എത്തി.

വൈറലായ വീഡിയോയില്‍, മാധ്യമ പ്രവര്‍ത്തകരെ അനുകരിച്ച് റിപ്പോർട്ട് ചെയ്യുന്ന കുട്ടിയെയാണ് കാണുന്നത്. എല്ലാവരേയും തന്റെ സ്‌കൂളിലേക്ക് ക്ഷണക്കുന്ന അവൻ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. കോവിഡിനുശേഷം സ്‌കൂളുകള്‍ തുറന്നിട്ടും ക്ലാസുകള്‍ പുനരാരംഭിച്ചിട്ടില്ലെന്ന് കുട്ടി പറയുന്നു. ക്ലാസ് മുറികള്‍ ഒഴിഞ്ഞുകിടക്കുന്നത് വിഡിയോയിൽ കാണാം. തുടര്‍ന്ന് കുട്ടി മുന്നോട്ട് നീങ്ങി ശുചിമുറിയുടെ മോശം അവസ്ഥയും കാണിക്കുന്നു. ഇത് വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുകയും ചെയ്യുന്നു.

സ്‌കൂളില്‍ വെള്ളമില്ലാത്ത അവസ്ഥയാണ്. അധികൃതര്‍ ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും കുട്ടി റിപ്പോർട്ടർ ചോദിക്കുന്നുണ്ട്. സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളോട് അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കാനും കുട്ടി ആവശ്യപ്പെടുന്നു. വീഡിയോ വൈറലായെങ്കിലും അത് അവതരിപ്പിച്ച കുട്ടി എവിടെയുള്ളതാണെന്ന് ഇതുവരെ അറിവായിട്ടില്ല. വളര്‍ന്നുവരുന്ന ഒരു റിപ്പോർട്ടറെ അവനില്‍ കാണുന്നുണ്ടെന്നാണ് നെറ്റിസൺസ് പറയുന്നത്.

Tags:    
News Summary - Boy turns journalist as he reports on the bad condition of his school in viral video. Watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.