കോട്ടയം: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ശബരിമല തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്ന സാഹചര്യത്തിൽ പരമ്പരാഗത കാനനപാതകളും സഞ്ചാരത്തിനു തുറന്നുകൊടുക്കില്ല.
പൊലീസിൻെറ വെർച്വൽ ക്യൂവിലൂടെ മാത്രം ബുക്ക് ചെയ്യുന്നവരെ ഇത്തവണ കടത്തിവിട്ടാൽ മതിയെന്ന തീരുമാനത്തിൻെറ അടിസ്ഥാനത്തിൽ പരമ്പരാഗത കാനനപാതകളിൽ തീർഥാടകരെ അനുവദിക്കരുതെന്ന് എരുമേലിയടക്കം വിവിധ തദ്ദേശ സ്ഥാപനങ്ങളും സർക്കാറിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ ഈആവശ്യം മുന്നോട്ടുവെച്ചത്. തീർഥാടനകാലത്ത് മാത്രം കാനന പാതകളിലൂടെ ലക്ഷക്കണക്കിനു തീർഥാടകർ സന്നിധാനത്ത് എത്തുന്നുണ്ട്. വാഹനമാർഗം എത്തുന്നതിൻെറ പകുതിയോളം വരുമിത്.
എരുമേലി-പേരൂർത്തോട്-കാളകെട്ടി, പെരിയാർ-പുല്ലുമേട് എന്നിവയാണ് പ്രധാനപരമ്പരാഗത പാതകൾ. കുമളിവഴി വണ്ടിപ്പെരിയാറിലെത്തി പുല്ലുമേടുവഴി പോകുന്നവരിൽ ബഹുഭൂരിപക്ഷവും തമിഴ്നാട്ടുകാരാണ്. എരുമേലിവഴി പോകുന്നവരിൽ തമിഴ്നാട്-ആന്ധ്ര-കർണാടക സംസ്ഥാനക്കാരും.
കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ഇത്തവണ ഈ പാതകൾ അടക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം. കാനനപാതകെളല്ലാം നിലവിൽ അപകടകരമായ അവസ്ഥയിലാണ്. വന്യമൃഗശല്യം അതിരൂക്ഷവും. തീർഥാടനം തുടങ്ങിയാൽ രാത്രിയും പകലും സഞ്ചാരമുണ്ട്.
അതിനാൽ ഒരുസമയത്തും ഇതുവഴി യാത്ര അനുവദിക്കരുതെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശബരിമലെക്കാപ്പം പ്രധാന ഇടത്താവളങ്ങളിലും നിയന്ത്രണം വേണമെന്നാണ് നിർദേശം. എരുമേലിയിലും അനുബന്ധ പാതകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
തീർഥാടകർ കൂടുതലായി എത്തുന്ന പ്രധാന ക്ഷേത്രങ്ങൾ-റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ എന്നിവിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തും. ഇടത്താവളങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ തീർഥാടകരുടെ എണ്ണം ദിവസം 5000ത്തിൽ കൂടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.