മലപ്പുറം: പരസ്യപ്രചാരണം തീരാൻ ഒരുദിവസം മാത്രം ശേഷിക്കെ വേങ്ങരയിൽ പ്രചാരണം ആവേശത്തിെൻറ കൊടുമുടിയിൽ. സമ്മതിദായകരെ ഉണർത്താൻ രാഷ്ട്രീയ പാർട്ടികൾ പയറ്റുന്ന അടവുകൾ പലതാണ്. കുടുംബയോഗങ്ങളിലൂടെ അടിത്തട്ടിലേക്ക് ഇറങ്ങിയുള്ള പ്രചാരണമാണ് അവസാന റൗണ്ടിൽ ഇരുമുന്നണികളും പുറത്തെടുക്കുന്നത്. റോഡ്ഷോകളും താളമേളങ്ങളും കൊഴുക്കുന്നു. പ്രാദേശിക വികസനത്തിലൂന്നിയ പ്രചാരണ വിഷയങ്ങൾ അവസാന റൗണ്ടിൽ ദേശീയ വിഷയങ്ങളിലേക്ക് വഴിമാറി. ജനരക്ഷാ യാത്രയോടനുബന്ധിച്ച് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള വാക്പോരാണ് പ്രചാരണവിഷയം മാറ്റിമറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. ബി.ജെ.പി നേതാക്കൾ ശക്തമായ പ്രത്യാക്രമണവും നടത്തി. ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തുവന്നതോടെ പോര് കനത്തു. 

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ റോഡ്ഷോയും ഉമ്മൻ ചാണ്ടിയുടെ അവസാനഘട്ട പര്യടനവും യു.ഡി.എഫ് ക്യാമ്പിൽ ഇളക്കമുണ്ടാക്കിയിട്ടുണ്ട്. പാർട്ടി സംവിധാനം അപര്യാപ്തമാണെങ്കിലും ഇതിനെ മറികടക്കും വിധമാണ് എൽ.ഡി.എഫ് പ്രചാരണം. ശനിയാഴ്ച േകാടിയേരിയും ഉമ്മൻ ചാണ്ടിയും പ്രചാരണം കൊഴുപ്പിക്കാൻ മണ്ഡലത്തിലുണ്ടായിരുന്നു. ഞായറാഴ്ച വി.എസ്. അച്യുതാനന്ദൻ മണ്ഡലത്തിലുണ്ട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ കുടുംബയോഗങ്ങളിൽ സജീവമാണ്. ഉമ്മൻ ചാണ്ടിയും ഹസനും ഞായറാഴ്ചയും ഇവിടെ തുടരും. 

ബി.ജെ.പിയുടെ ജനരക്ഷായാത്ര വേങ്ങരയിലെത്തുന്നതും ഞായറാഴ്ചയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ളവർ യാത്രയോടനുബന്ധിച്ച് വേങ്ങരയിലെത്തും. തിങ്കളാഴ്ചയാണ് പ്രചാരണ കൊട്ടിക്കലാശം. അതിനിടെ, അണ്ടർ ^17 ലോകകപ്പ് വന്നത് യുവാക്കളുടെ ശ്രദ്ധ മാറാൻ കാരണമായിട്ടുണ്ട്. വോട്ടർമാർക്കിടയിലെ തണുപ്പൻ പ്രതികരണം നേതാക്കളെ ആശങ്കാകുലരാക്കിയെന്നതും വാസ്തവമാണ്. 

‘വെല്‍ഫെയര്‍ പാര്‍ട്ടി ആരെയും പിന്തുണക്കില്ല’ 
വേങ്ങര: ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആരെയും പിന്തുണക്കില്ലെന്ന് സംസഥാന പ്രസിഡൻറ് അബ്ദുൽ ഹമീദ് വാണിയമ്പലം പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്താനുള്ള പ്രസക്തിയോ സംഘ്പരിവാർ നേട്ടമുണ്ടാക്കാനുള്ള സാഹചര്യമോ ഇവിടെയില്ലെന്ന് പ്രവർത്തക കൺവൻഷനിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നയം പ്രഖ്യാപിക്കവേ അദ്ദേഹം പറഞ്ഞു. പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എം.ഐ. അബ്ദുൽ റഷീദ്, കൃഷ്ണൻ കുനിയിൽ, ജാഫർ മാസ്റ്റർ, എ.പി. ബാവ എന്നിവർ സംസാരിച്ചു. കെ.എം. അബ്ദുൽ ഹമീദ് സ്വാഗതവും കെ. ഷാക്കിറ നന്ദിയും പറഞ്ഞു. 

അഴിമതിമുക്ത ഭരണത്തിന് എൽ.ഡി.എഫിനെ പിന്തുണക്കണം –മുകേഷ്
വേങ്ങര: അഴിമതിമുക്ത ഭരണത്തിനും മതേതരത്വം നിലനിൽക്കാനും എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് മുകേഷ് എം.എൽ.എ. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എ.ആർ നഗറില്‍ നടന്ന കുടുംബ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, എ.കെ. ബാലന്‍ എന്നിവരും വിവിധ കുടുംബയോഗങ്ങളിൽ സംസാരിച്ചു. വൈകീട്ട് കണ്ണമംഗലം അച്ചനമ്പലത്ത് മുകേഷിെൻറ റോഡ്‌ ഷോയും നടന്നു. 

ന്യൂനപക്ഷത്തെ പേടിപ്പിച്ച് വോട്ട് തട്ടാൻ സി.പി.എം ശ്രമം ^ബി.ജെ.പി
മലപ്പുറം: വേങ്ങരയിൽ മതന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക വിതച്ച് വോട്ട് തട്ടാനാണ് സി.പി.എം ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. മലപ്പുറം പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കും അമിത് ഷാക്കുമെതിരെ പിണറായിയും േകാടിയേരിയും നിരന്തരം കള്ളപ്രചാരണം അഴിച്ചുവിടുകയാണ്. ജനരക്ഷായാത്രയെ തകർക്കാനാണ് എൽ.ഡി.എഫ് സർക്കാറിെൻറ ആസൂത്രിത നീക്കമെന്നും ആരോപിച്ചു.

പരിശോധന ശക്തമാക്കും
മലപ്പുറം: ഉപതെരഞ്ഞെടുപ്പിെൻറ ഭാഗമായി ജില്ലയിൽ നിയോഗിച്ച വിവിധ സ്ക്വാഡുകളുടെയും പൊലീസിെൻറയും പരിശോധന ഒക്ടോബർ ഒമ്പതുമുതൽ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ജില്ല കലക്ടർ അമിത് മീണ അറിയിച്ചു. യാത്ര ചെയ്യുന്നവർ അമ്പതിനായിരത്തിലധികം രൂപ കൈവശം െവക്കുെന്നങ്കിൽ വ്യക്തമായ രേഖ കൈയിൽ കരുതണം. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിെൻറ ഭാഗമായി നിർദേശങ്ങളോട് സഹകരിക്കണമെന്നും ജില്ല കലക്ടർ അഭ്യർഥിച്ചു. 

Tags:    
News Summary - Vengara election at last moment - Political news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.