തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയതോടെ യു.ഡി.എഫ് പ്രചാരണ ച്ചൂടിേലക്ക്. പ്രാദേശിക വിഷയങ്ങൾക്കൊപ്പം ദേശീയ രാഷ്ട്രീയവും രാഹുലിെൻറ വരവേ ാടെ ചൂടുപിടിക്കുമെന്നാണ് വിലയിരുത്തൽ. വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട്ട് റാലി യോടെയാണ് യു.ഡി.എഫ് പ്രചാരണത്തിന് തുടക്കമാകുന്നത്.
കോൺഗ്രസ് സ്ഥാനാർഥി പട ്ടികക്ക് അന്തിമ രൂപമാകുന്നതിനുമുമ്പാണ്, പാർട്ടി പ്രചാരണത്തിന് നേരിട്ട് ചുക്കാൻ പിടിക്കുന്ന ദേശീയ അധ്യക്ഷെൻറ വരവ്. കോഴിക്കോെട്ട പൊതുസമ്മേളനത്തിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ ലോകസഭയിലേക്കുള്ള മത്സരം സംബന്ധിച്ച സൂചന പ്രതീക്ഷിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി തൃശൂർ രാമനിലയത്തിൽ താമസിച്ച അദ്ദേഹം മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി.
തമിഴ്നാട് സന്ദർശനശേഷം തിരുവനന്തപുരം വഴിയാണ് രാഹുൽ എത്തിയത്. വ്യാഴാഴ്ച രാവിലെ തൃപ്രയാറിൽ നടക്കുന്ന ദേശീയ മത്സ്യത്തൊഴിലാളി പാർലമെൻറിൽ മത്സ്യത്തൊഴിലാളികളുമായി സംവദിക്കും. അവരുടെ പ്രശ്നങ്ങൾ കൂടി പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നതിെൻറ ഭാഗമായാണ് പരമ്പരാഗത, ഉൾനാടൻ മത്സ്യത്തൊഴിലാളി പ്രതിനിധികളെ പെങ്കടുപ്പിച്ച് പാർലമെൻറ്. തുടർന്ന് കണ്ണൂരിൽ കൊല്ലപ്പെട്ട ഷുഹൈബിെൻറയും കാസർകോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃേപഷിെൻറയും ശരത്ലാലിെൻറയും വീടുകൾ സന്ദർശിക്കും.
അക്രമ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് ഉയർത്തുന്ന മുദ്രാവാക്യത്തിന് ഇൗ സന്ദർശനങ്ങൾ കരുത്തുപകരുമെന്ന് കെ.പി.സി.സി വിലയിരുത്തുന്നു. ഇൗ ജില്ലകളിലെ പ്രചാരണ സന്ദേശം കൂടിയാകും സന്ദർശനങ്ങൾ.
വൈകീട്ട് കോഴിക്കോട് കടപ്പുറത്താണ് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും. മലബാർ മേഖലയിലെ ആറ് ജില്ലകളിലെ പ്രവർത്തകർ പെങ്കടുക്കും. ജനുവരി അവസാനം കൊച്ചിയിൽ സംഘടിപ്പിച്ച കോൺഗ്രസ് ബൂത്ത് പ്രസിഡൻറുമാരുടെ സമ്മേളനത്തിൽ രാഹുൽ പെങ്കടുത്തതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.