കോട്ടയം: ഗ്രഹപ്പിഴക്കാരൻ തലമൊട്ടയടിച്ചാൽ കല്ലുമഴയെന്നാണ് ചൊല്ല്. ഇതു വെറുമൊരു ചൊല്ലെന്നേ കരുതിയിരുന്നുള്ളൂ. എന്നാൽ, ഇതിപ്പോൾ അച്ചട്ടായിരിക്കുകയാണ് സംസ്ഥാന ബി.ജെ.പിയിൽ. മൊട്ടയടിച്ചിട്ടല്ല, ശബരിമല സമരത്തിനിറങ്ങിപ്പുറപ്പെട്ടതോടെയാണ് നേതാക്കളെയാകെ ഗ്രഹപ്പിഴ പിടികൂടിയത്. എന്തു പറഞ്ഞാലും ചെയ്താലും അതെല്ലാം തിരിഞ്ഞുകുത്തി, തലയിൽ കല്ലല്ല, മലതന്നെ വന്നു വീഴുന്ന അനുഭവമാണ് എല്ലാവർക്കും. പി.എസ്. ശ്രീധരൻപിള്ള,കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരാണ് കേരളത്തിലെ പാർട്ടി മുഖങ്ങൾ. ഇവർ മൂന്നു പേരും കാലക്കേടിെൻറ പാരമ്യതയിലാണെങ്കിൽ, മറ്റ് നേതാക്കളായ ഒ. രാജഗോപാൽ, എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവരും സമാന കാലദോഷം അനുഭവിക്കുന്നവരാണ്.
ബി.ജെ.പിക്കാരും ആർ.എസ്.എസുകാരും മാത്രമല്ല, സി.പി.എമ്മുകാരുടെയടക്കം നിയമപ്രശ്നങ്ങൾ പരിഹരിക്കുന്ന പണ്ഡിതനാണ് താനെന്ന് പി.എസ്. ശ്രീധരൻപിള്ള തന്നെ പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ കോടതിമുറിയിൽ വാക്സാമർഥ്യംകൊണ്ട് കക്ഷികളെ രക്ഷപ്പെടുത്തുന്ന അദ്ദേഹത്തിന് സമരം തുടങ്ങിയതുമുതൽ നാക്കുപിഴയാണ്. ശബരിമലയിലേക്കു പോയ ഒരു അയ്യപ്പഭക്തൻ നിലക്കലിൽ മരിച്ചത് അദ്ദേഹം പേകുന്നതിനും രണ്ടു ദിവസം മുമ്പുള്ള പൊലീസ് നടപടിയിലാണെന്ന് ആരോപിച്ച് ഹർത്താൽ പ്രഖ്യാപിച്ചതിൽ തുടങ്ങിയതാണ് ശ്രീധരൻപിള്ളയുടെ അബദ്ധഘോഷയാത്ര. ഒടുവിൽ സമരം സ്ത്രീപ്രവേശനത്തിനെതിരെയല്ല, കമ്യൂണിസ്റ്റുകൾക്കെതിരെയാണെന്ന പ്രഖ്യാപനത്തിൽ എത്തി നിൽക്കുകയാണ്. ഇതിനിടയിലായിരുന്നു ‘സുവർണാവസരം’,‘തന്ത്രിയുടെ വിളി’ തുടങ്ങിയവ. വന്നത് ഇത്രത്തോളമെങ്കിൽ വരാനിരിക്കുന്നത് എന്താകുമെന്ന ആശങ്കയിലാണ് പാർട്ടി.
ബി.ജെ.പിയിലെ തീപ്പൊരിയാണ് താനെന്നായിരുന്നു കെ. സുരേന്ദ്രെൻറയും ഒരു മാതിരി പാർട്ടിക്കാരുടെയുമൊക്കെ വിശ്വാസം. അതൊന്ന് ആളിക്കത്തിക്കാനുള്ള തന്ത്രമായിരുന്നു ഇരുമുടിെക്കട്ടുമായുള്ള പുറപ്പാട്. പക്ഷേ,ആ യാത്ര ഇനിയും അവസാനിച്ചിട്ടില്ല. നിലക്കലിൽനിന്ന് ശബരിമലയായിരുന്നു ലക്ഷ്യം. എന്നാൽ ആദ്യ ദിവസം ചെന്നുനിന്നത് കൊട്ടാരക്കരയിൽ. അവിടെ നിന്ന് പത്തനംതിട്ട,കോഴിക്കോട്,കണ്ണൂർ വഴി അത് തുടരുകയാണ്. താമസം ജയിലിലാണെങ്കിലും സത്യത്തിൽ പൊലീസ് ചെലവിൽ കേരള ടൂറിലാണ് സുരേന്ദ്രൻ.
ബി.ജെ.പിയുടെ കേരളത്തിലെ സുഷമ സ്വരാജാണ് ശോഭാ സുരേന്ദ്രൻ. പിണറായി വിജയനെതിരായ അവരുടെ വീറും വാശിയും കാണുേമ്പാൾ സോണിയ ഗാന്ധി പ്രധാനമന്ത്രിയായാൽ തലമൊട്ടയടിക്കുമെന്ന സുഷമയുടെ പണ്ടത്തെ പ്രസ്താവനയാണ് ഒാർമവരുന്നത്. പറഞ്ഞിെട്ടന്താ ഇൗ ആവേശമൊക്കെ സദുദ്ദേശ്യപരമല്ലെന്നാണ് ഹൈകോടതി കണ്ടെത്തിയത്. വിലകുറഞ്ഞ പ്രശസ്തിക്കുള്ള ഇത്തരം ഏർപ്പാടുകൾക്ക് കാൽലക്ഷം പിഴയുമിട്ടു കോടതി. അതും പോരാഞ്ഞ് മാപ്പ്പറയാമെന്ന് അഭിഭാഷകൻ പറഞ്ഞതിെൻറ നാണക്കേടും. മുതിർന്ന നേതാവായ ഒ. രാജഗോപാലിന് ശ്രീധരൻപിള്ളയുടെ നാക്ക് പിഴ അത്രത്തോളമല്ലെങ്കിലും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ചോദിച്ചത് സമരംചെയ്തിെട്ടന്താ കാര്യമെന്നാണ്. പിണറായി വിജയനെ തൂക്കിയെടുത്ത് കടലിലിടാൻ മസിലുപിടിച്ചു നിന്നയാളാണ് എ.എൻ. രാധാകൃഷ്ണൻ. എന്നാൽ, യതീഷ്ചന്ദ്രയെന്ന യുവ െഎ.പി.എസുകാരൻ ഒന്ന് കണ്ണുരുട്ടിയപ്പോൾ ആ മസിലെല്ലാം ഇടിഞ്ഞുവീഴുന്നത് കണ്ട് കണ്ണടച്ചത് ബി.ജെ.പിക്കാരായിരുന്നു. ഇപ്പോൾ ആ പിണറായിയുടെ സെക്രേട്ടറിയേറ്റിനു മുന്നിൽ പട്ടിണികിടക്കാനായി യോഗം.ഏതായാലും ശനിയാഴ്ച വരെ ഇങ്ങനെ കിടത്തുമെന്നാണ് ശബരിമലയിലെ നിരോധാജ്ഞ അന്നുവരെ നീട്ടിയതിൽ നിന്ന് ഉറപ്പാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.