രാഹുൽ ഗാന്ധി തലേദിവസം ഇളക്കിമറിച്ചിട്ട് പോയ വണ്ടൂരിെൻറ മണ്ണിലാണ് സി.പി.എം അഖില േന്ത്യ ജനറൽ സെക്രട്ടറിയും ആന്ധ്രക്കാരനുമായ സീതാറാം യെച്ചൂരി വ്യാഴാഴ്ച വൈകീട്ട് അഞ് ചോടെ എത്തിയത്. വൈകീട്ട് മൂന്നിനുതന്നെ ബാൻഡ് വാദ്യക്കാർ ബസ്സ്റ്റാൻഡിന് പിറകിൽ സജ്ജമാക്കിയ വേദിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു. ചുവന്ന കൊടികളുമായി യുവാക്കൾ അ ങ്ങാടിയിൽ അങ്ങോട്ടുമിങ്ങോട്ടും പായുന്നു. മഞ്ചേരി റോഡിലെ പാർട്ടി ഒാഫിസിൽ ഏതാനും നേ താക്കൾ അവസാനവട്ട ഒരുക്കത്തിലാണ്.
3.40ഓടെ ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ബൈക്കു കളിലും തുറന്ന ജീപ്പിലുമായി റോഡ് ഷോ. 4.10ഓടെ പരിപാടിക്ക് കൊഴുപ്പേകാൻ സുരേഷ് തിരുവാലിയുടെ നേതൃത്വത്തിലുള്ള കനൽ നാടൻ പാട്ട് സംഘം വേദിയിൽ അവതരിച്ചു. പാട്ട് തുടങ്ങിയതോടെ കസേരകൾ നിറഞ്ഞു കവിഞ്ഞു. ചെറുസംഘങ്ങൾ മുദ്രാവാക്യം വിളികളുമായി എത്തിക്കൊണ്ടിരിക്കുന്നു. വിവിധ യൂനിറ്റുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നായി സ്ത്രീകളുടെ കൂട്ടം വരാൻ തുടങ്ങിയതോടെ സംഘാടകർ ഒരുക്കിയ സ്ഥലം തികയാതെവന്നു. കൂടുതൽ കസേരകൾ ഉടനെത്തി. 4.30ന് എത്തുമെന്ന് അറിയിച്ച നേതാവ് അഞ്ചായിട്ടും എത്തിയിട്ടില്ല. നാടൻ പാട്ടിെൻറ ലഹരിയിലാണ് സദസ്സ്. യെച്ചൂരിയുടെ എൻട്രിക്ക് ആവശ്യമായ എല്ലാ ആമ്പിയൻസും റെഡി. ഇനി നേതാവ് വന്നാൽ മതി.
സുൽത്താൻ ബത്തേരിയിൽനിന്നാണ് സഖാവിെൻറ വരവെന്ന് സദസ്സിൽനിന്നൊരാൾ. പ്രിയങ്കരനായ നേതാവ് ഒന്നര കി.മീ അപ്പുറത്തുള്ള അമ്പലപ്പടി കഴിഞ്ഞുവെന്ന് വീണ്ടും അനൗൺസ്മെൻറ്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ കാതടപ്പിക്കുന്ന മുദ്രാവാക്യം വിളിയുയർന്നു. ‘‘റെഡ് സല്യൂട്ട് ടു യെച്ചൂരി, റെഡ് സല്യൂട്ട് ടു കോമ്രേഡ്.’’ പ്രവർത്തകർക്കിടയിലൂടെ യെച്ചൂരിയുടെ മാസ് എൻട്രി.
‘‘പ്രിയപ്പെട്ട സഖാക്കളെ, സുഹൃത്തുക്കളെ, എനിക്ക് മലയാളം അറിയില്ല, അതുകൊണ്ട് ഇംഗ്ലീഷിൽ സംസാരിക്കാൻ അനുവദിക്കണം’’. പതിവുപോലെ മോദിക്കെതിരെ കടന്നാക്രമിച്ചുകൊണ്ട് തുടക്കം. ഇടക്ക് പരിഭാഷകൻ എന്തുകൊണ്ടാണ് കേരളം ബി.ജെ.പിയെ നിരാകരിക്കുന്നത് എന്ന വാചകം പരിഭാഷകൻ വിട്ടുപോയപ്പോൾ തനിക്ക് മലയാളം അറിയാമെന്നും അത് പറയണമെന്നും യെച്ചൂരി പറഞ്ഞപ്പോൾ സദസ്സിൽ ചിരിപടർന്നു. ഭരണഘടനയെയും ഭരണഘടന സ്ഥാപനങ്ങളെയും ഒന്നൊന്നായി തകർക്കുന്ന മോദി സർക്കാറിനെ താഴെയിറക്കാനുള്ള നിർണായക തെരഞ്ഞെടുപ്പാണിത്. കേന്ദ്രത്തിൽ മതനിരപേക്ഷ ജനാധിപത്യ സർക്കാർ വരുമ്പോൾ ശക്തമായ ഒരിടതുപക്ഷം അനിവാര്യമാണ്.
രാഹുൽ ഗാന്ധി ഇടതിനെതിരെ ഒരക്ഷരം പറഞ്ഞില്ലെങ്കിലും യെച്ചൂരി വിടാൻ ഭാവമില്ലായിരുന്നു. ബെല്ലാരിയിലും ചിക്മംഗളൂരുവിലും ബി.ജെ.പിക്കെതിരെ മത്സരിച്ചവരാണ് രാഹുലിെൻറ അമ്മയും മുത്തശ്ശിയും. എന്നാൽ, വയനാട്ടിൽ രാഹുൽ ആർക്കെതിരെയാണ് മത്സരിക്കുന്നത്? എൽ.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് അടുത്ത വേദിയായ എടപ്പാളിലേക്ക്. നിറഞ്ഞ കൈയടികൾക്കിടയിൽ യെച്ചൂരി മടങ്ങുമ്പോഴതാ സ്ഥാനാർഥി പി.പി. സുനീർ ഓടിക്കിതച്ച് വേദിയിലേക്ക് വരുന്നു. സുൽത്താൻ ബത്തേരിയിൽ യെച്ചൂരിക്കൊപ്പമുള്ള പരിപാടി കഴിഞ്ഞാണ് സുനീറിെൻറ വരവ്. സുനീർ വേദിയിലെത്തിയപ്പോഴേക്കും യെച്ചൂരി കാറിൽ കയറിയിരുന്നു.
എടപ്പാൾ ലക്ഷ്യമാക്കി യെച്ചൂരിയുടെ കാർ നീങ്ങുമ്പോൾ പുറത്ത് മഴ പൊടിഞ്ഞു. എന്നാൽ, തലേദിവസം രാഹുൽ ഗാന്ധി മടങ്ങിയതിന് ശേഷം ഇടിച്ചു കുത്തി പെയ്ത മഴ മാറിനിന്നു. വണ്ടൂരിൽനിന്ന് 7.10ന് എടപ്പാളിലെത്തുേമ്പാൾ സമയം നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയിരുന്നു. അവിടെനിന്ന് ബി.പി അങ്ങാടിയിലേക്ക്. ബത്തേരിയിൽനിന്ന് തുടങ്ങിയ പ്രചാരണം അവസാനിപ്പിച്ച് തിരൂർ െഗസ്റ്റ് ഹൗസിലെത്തുേമ്പാൾ ഏറെ വൈകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.