ന്യൂഡൽഹി: ബി.െജ.പി കേന്ദ്രങ്ങളിൽപോലും ശ്രദ്ധേയനല്ലാതെ കഴിഞ്ഞ രാംനാഥ് കോവിന്ദിൽ രാഷ്്ട്രപതി സ്ഥാനാർഥിത്വത്തിനുള്ള പ്രഥമ യോഗ്യതയായത് അദ്ദേഹത്തിെൻറ വിനീത വിധേയത്വം. സംഘ്പരിവാർ വരച്ച വരക്കപ്പുറം കടക്കാത്ത ദലിതനായ കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയാൽ ദലിത് പ്രാതിനിധ്യത്തിെൻറ മുഖംമൂടിക്കുള്ളിൽ സവർണ ഹിന്ദുത്വത്തിെൻറ അജണ്ട നടപ്പാക്കാമെന്നാണ് മോദി-അമിത് ഷാ കൂട്ടുകെട്ടിെൻറ വിലയിരുത്തൽ.
സമൂഹത്തിലെ ദലിതുകൾക്കും പാർശ്വവത്കൃതർക്കും വേണ്ടി എപ്പോഴും സംസാരിച്ചയാളാണ് എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയായ രാംനാഥ് കോവിന്ദ് എന്ന് അമിത് ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഉത്തർപ്രദേശിലും ഉത്തരഖണ്ഡിലും ഗ്രാമപ്രദേശങ്ങളിൽ സ്കൂൾ കെട്ടിടം നിർമിക്കാൻ എം.പിമാരുടെ ഫണ്ടിൽനിന്ന് അദ്ദേഹം തുക അനുവദിച്ചതാണ് ഇൗ ഗണത്തിൽപ്പെട്ട പ്രധാന പ്രവർത്തനമായി പറയുന്നത്. ദലിതുകളെ ആർ.എസ്.എസുമായി ബന്ധിപ്പിക്കുന്നതിന് പ്രവർത്തിച്ച 71കാരനായ കോവിന്ദ് സംഘ് പരിവാറിെൻറ അഖില ഭാരതീയ കോലി സമാജിെൻറ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് ബി.ജെ.പി പട്ടികജാതി മോർച്ചയുടെ അഖിലേന്ത്യ പ്രസിഡൻറുമായി. പാർട്ടി വക്താവായിരുന്നുവെങ്കിലും മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയും പ്രസ്താവനകൾ നടത്താതെയും മാറിനിന്ന നേതാവാണ് കോവിന്ദ്.
1945ൽ ഉത്തർപ്രദേശിലെ കാൺപുർ ദേഹാത്തിൽ ജനിച്ച അദ്ദേഹം നിയമ ബിരുദം നേടി അഭിഭാഷകവൃത്തി സ്വീകരിച്ചു. 1977 മുതൽ 1979 വരെ മൊറാർജി ദേശായിയുടെ ഭരണകാലത്ത് ഡൽഹി ഹൈകോടതിയിൽ കേന്ദ്ര സർക്കാർ കേസുകളിൽ അഭിഭാഷകനായി. 1978ൽ അഡ്വക്കേറ്റ്സ് ഒാൺ റെക്കോഡ് ആയി സുപ്രീകോടതിയിലെത്തിയ രാംനാഥ് പിന്നീട് 1980 മുതൽ 1993 വരെയുള്ള കാലയളവിൽ കേന്ദ്ര സർക്കാറിെൻറ അഭിഭാഷകനുമായി. 1994 മുതൽ 2006 വരെ രണ്ട് പ്രാവശ്യം രാജ്യസഭയിൽ ബി.ജെ.പി എം.പിയായി. എം.പിയായ കാലയളവിൽ പല പാർലമെൻറ് സമിതികളിൽ അംഗമായും രാജ്യസഭയുടെ ഹൗസ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചു.
16 വർഷം അഭിഭാഷകനായി കഴിഞ്ഞ ശേഷമാണ് രാംനാഥ് കോവിന്ദ് 1994ൽ ഉത്തർപ്രദേശിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി രാജ്യസഭയിലെത്തിയത്. 12 വർഷത്തെ പാർലമെൻററി ജീവിതത്തിനിടയിൽ ഒരിക്കൽ െഎക്യരാഷ്്ട്ര സഭയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത രാംനാഥ് 2002 ഒക്ടോബറിൽ യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു. വിവിധ പാർലമെൻററി സമിതികളിലെ അംഗത്വത്തിന് പുറമെ ലഖ്നോയിലെ ഡോ. ബി.ആർ. അംബേദ്കർ യൂനിവേഴ്സിറ്റിയിൽ ബോർഡ് ഒാഫ് മാനേജ്മെൻറ് അംഗം, കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് ബോർഡ് അംഗം എന്നീ പദവികളും വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.