ന്യൂഡൽഹി: നിരാലംബരായ ഭവനരഹിതര്‍ക്ക് മുസ്ലിംലീഗ് മലപ്പുറം ജില്ല കമ്മിറ്റി ആവിഷ ്കരിച്ചു നടപ്പാക്കിയ ബൈത്തുറഹ്മ പദ്ധതിക്ക് രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന് ഏര്‍പ് പെടുത്തിയ രാജീവ് ഗാന്ധി ജന്മ പഞ്ചസപ്തതി പുരസ്കാരം. ചൊവ്വാഴ്ച ന്യൂഡല്‍ഹി മാവ്ലങ്കർ ഹാളിൽ നടന്ന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങില്‍നിന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ല അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുരസ്കാരം ഏറ്റുവാങ്ങി.
രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച രാജീവ് ജന്മ പഞ്ചസപ്തതി സമാരോഹിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മികച്ച സാമൂഹിക ഇടപെടലിനുള്ള പുരസ്കാരമാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ച പദ്ധതിക്ക് ലഭിച്ചത്. ബൈത്തുറഹ്മക്ക് പുറമെ സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നുംപറമ്പില്‍, അന്തരിച്ച പ്രശസ്ത മാധ്യമ പ്രവര്ത്തകന് ടി.എന്‍. ഗോപകുമാര്‍, ഡോ. പുനലൂര്‍ സോമരാജന്, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. കെ. സുരേഷ് കുമാര്‍ എന്നിവരും പുരസ്കാരത്തിനര്ഹരായി.
വര്‍ധിച്ചുവരുന്ന അസഹിഷ്ണതയും വര്‍ഗീയവാദവും ആള്‍ക്കൂട്ട ആക്രമണങ്ങളുമൊക്കെ രാജ്യത്തെ അപകടപ്പെടുത്തുമെന്ന് രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് മൻമോഹൻ സിങ് പറഞ്ഞു. താൻ തുടങ്ങിെവച്ച പദ്ധതികളുടെ ഫലം രാജ്യത്ത് ഇന്ന് പുലരുന്നത് കാണാനുണ്ടായിരുന്നുവെങ്കില് രാജീവ് ഗാന്ധി ഏറെ സന്തോഷിച്ചേനെ എന്നും മന്മോഹന് സിങ് അനുസ്മരിച്ചു.
നിലവില്‍ പതിനായിരത്തിലധികം വീടുകള്‍ ബൈത്തുറഹ്മ പദ്ധതിയുടെ കീഴില്‍ നിർമിച്ചു നല്‍കിയിട്ടുെണ്ടന്നും ആയിരത്തോളം വീടുകള്‍ പണിപൂര്‍ത്തിയായി വരികയാെണന്നും അവാര്‍ഡ് സ്വീകരിച്ച് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, പി.സി. ചാക്കോ, റഷീദ് പറമ്പന്‍ തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.