ജോസഫ് വിഭാഗം കടുത്ത നിലപാടിേലക്ക്; തീരുമാനം ഇന്ന്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലടക്കം സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകൾ തീരുമ ാനിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം വെള്ളിയാഴ്ച കോട്ടയത്ത് യോഗം ചേരും.
കേ ാട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതൃത്വം കാട്ടിയ അവഗണനയും അനീത ിയും ചർച്ചയാവും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം നൽകാതിരുന്നിട്ടും യു.ഡി.എഫി െൻറ ഐക്യംകാക്കാൻ എല്ലാം ക്ഷമിച്ചിട്ടും ആദ്യടേം നൽകാൻപോലും യു.ഡി.എഫ് നേതൃത്വം തയാറാകാതിരുന്നത് കടുത്ത അനീതിയാണെന്നും ഇതടക്കം പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളെല്ലാം യോഗം ചർച്ചചെയ്യുമെന്നും മോൻസ് േജാസഫ് എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. യു.ഡി.എഫിൽനിന്ന് നീതികിട്ടാതിരുന്നതാണ് പി.ജെ. ജോസഫിനെ പ്രകോപിതനാക്കിയത്. ആദ്യടേം നൽകുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ, മുന്നണി വിടുമെന്നും ഇടതുപക്ഷത്തിനൊപ്പം ചേർന്ന് മത്സരിക്കുമെന്നും ജോസ് കെ. മാണി ഭീഷണിപ്പെടുത്തിയപ്പോൾ യു.ഡി.എഫ് മലക്കം മറിഞ്ഞെന്നും മോൻസ് ആരോപിച്ചു. മാണി വിഭാഗത്തിെൻറ ഇത്തരം ഭീഷണി വിലപ്പോകില്ല.

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പാർട്ടിയുടെ ശക്തി തെളിയിക്കുേമ്പാൾ അവർക്ക് കാര്യം ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസിന് ഒറ്റനിലപാേടയുള്ളൂവെന്നും അത് വൈകാതെ വെളിപ്പെടുമെന്നും മോൻസ് പറഞ്ഞു. തങ്ങൾക്കൊപ്പമായിരുന്ന സെബാസ്റ്റ്യൻ കുളത്തുങ്കലിനെ വളച്ചെടുത്തും രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർത്തും മറുപക്ഷം നടത്തുന്ന കളികൾ അവസാനിപ്പിക്കും.

മാണി പക്ഷത്തെ രണ്ട് അംഗങ്ങളെ ഒപ്പം ചേർക്കാനായത് നേട്ടമായെന്നും മോൻസ് പറഞ്ഞു.
Tags:    
News Summary - pj joseph meet kottayam-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.