തൊടുപുഴ: കോൺഗ്രസിൽ പ്രതീക്ഷയർപ്പിച്ച് നിൽക്കുന്ന പി.ജെ. ജോസഫിന് മത്സരിക്കാൻ ഇടുക്കി നൽകി കേരള കോൺഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കോൺഗ്രസിൽ തിരക്കിട ്ട ആലോചന. കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുകയും കോട്ടയത്തെ സ്ഥാനാർഥി തോമസ് ചാഴികാടനെ മാറ്റില്ലെന്ന് മാണിപക്ഷം കടുംപിടിത്തം തുടരുകയും ചെയ്തതോടെയാണ് ര ണ്ടാം കക്ഷിയായ ലീഗുമായി ചർച്ച ചെയ്തും ഹൈകമാൻഡിെൻറ സമ്മതം വാങ്ങിയും ജോസഫിനെക്കൂടി സ്ഥാനാർഥിയാക്കുന്നത് പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തിലുണ്ടായിരുന്ന മുന്‍തൂക്കം കളഞ്ഞുകുളിക്കുന്ന നിലയിലേക്ക് തര്‍ക്കം വളര്‍ന്നതില്‍ ഹൈകമാന്‍ഡിനും അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്.
കേരള കോൺഗ്രസിലെ കലഹം കോട്ടയം, ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തെ ബാധിക്കുമെന്നതും ഇടുക്കിയിൽ ജോസഫിെൻറ കൂടിയ വിജയസാധ്യതയുമാണ് രണ്ടാമതൊരു സീറ്റെന്ന ആശയം രൂപപ്പെടാൻ ഇടയാക്കിയതെന്നാണ് വിവരം. ഒറ്റത്തവണ പാക്കേജായിരിക്കുമിത്. ജോസഫിനെ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിപ്പിക്കുന്നതിനാണ് മുഖ്യപരിഗണന.
മിക്കവാറും മാണിയുടെ സമ്മതത്തോടെയാകുമിത്. അതല്ലെങ്കിൽ കൂറുമാറ്റം ബാധകമാകുന്ന സ്ഥിതിയുണ്ട്. മാണി സമ്മതം മൂളാതിരുന്നാൽ എം.എൽ.എ സ്ഥാനം ജോസഫിന് രാജിെവക്കേണ്ടി വന്നേക്കാം. രണ്ടായാലും ജോസഫ് മത്സരത്തിന് ഒരുങ്ങിക്കഴിഞ്ഞെന്നാണ് വിവരം. സ്വതന്ത്രനായിട്ടായാലും ജോസഫിെൻറ സ്ഥാനാർഥിത്വത്തിന് മാണി ഒത്താശ ചെയ്യുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കഴിയുംവരെ പാർട്ടി പിളർപ്പോ പ്രശ്നങ്ങളോ ഒഴിവാക്കാൻ ഇതിലൂടെ കഴിയും.
േഫാർമുല അംഗീകരിക്കുന്നതിലൂടെ കോട്ടയത്ത് കോൺഗ്രസിെൻറ എതിർപ്പ് മയപ്പെടുത്തി ചാഴികാടെൻറ വിജയം ഉറപ്പിക്കാനായേക്കുമെന്ന നിലക്കാണിത്. പ്രഖ്യാപിച്ച കോട്ടയം സ്ഥാനാര്‍ഥിയെ മാറ്റി ഇരുകൂട്ടര്‍ക്കും യോജിപ്പുള്ള പൊതുസമ്മതനെ നിര്‍ത്തുക, അല്ലെങ്കില്‍ കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുക എന്നിവയടക്കം നിർദേശങ്ങളാണ് കൂടിയാലോചനയിൽ പരിഗണിക്കുന്നത്. ഇനി കേരള കോണ്‍ഗ്രസിനോട് ഉദാരസമീപനം വേണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നിലപാടെടുത്തിരിക്കെ തന്നെയാണ് തൽക്കാലത്തേക്കെങ്കിലും മാണി-ജോസഫ് വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാൻ കോൺഗ്രസ് തിരക്കിട്ട നീക്കം നടത്തുന്നത്.
അതിനിടെ, സീറ്റിെൻറ കാര്യത്തില്‍ ധാരണയുണ്ടാകുമെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ തീരുമാനം അറിയാനാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുള്ളതെന്നും ജോസഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.