ന്യൂഡൽഹി: മാവോവാദികൾക്ക് വെടിയുണ്ടയും വിദ്യാർഥികളുടെ പോസ്റ്റർ പ്രചാരണത്തിന് യു.എ.പി.എയും ആയുധമാക്കുകവ ഴി ദേശീയ തലത്തിൽ മുഖംകളഞ്ഞ് പിണറായി സർക്കാർ. ജനപക്ഷ രാഷ്ട്രീയം അവകാശപ്പെടുന്ന ഇടതുപാർട്ടികളുടെ ഭരണമാതൃകക് ക് ഇന്ത്യയിൽ മറ്റെവിടേക്കും നോക്കാനില്ലാത്ത സന്ദർഭത്തിൽ തന്നെയാണ് പൊലീസിെൻറ വ്യാജ ഏറ്റുമുട്ടലും ക ാടൻ നിയമപ്രയോഗവും സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയത്. മോദിസർക്കാറും ബി.ജെ.പി നയിക്കുന്ന വിവിധ സംസ്ഥാന സ ർക്കാറുകളും സ്വീകരിച്ചുവരുന്ന ‘ഭീകരവേട്ട’യുടെ മാതൃക പിണറായി സർക്കാറും പിൻപറ്റുന്നുവെന്ന വലിയ വിമർശനം ദേശീയതലത്തിൽ ഉയർന്നിട്ടുണ്ട്. എൽ.ഡി.എഫ് അധികാരത്തിൽ വന്നശേഷം നടന്ന ഏഴു മാവോവാദി കൊലകളും പൊലീസ് സംഘടിപ്പിച്ച വ്യാജ ഏറ്റുമുട്ടലായാണ് വിശ്വസിക്കപ്പെടുന്നത്. ഗുജറാത്തിലും യു.പിയിലും മറ്റും നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലകൾക്ക് സമാനമായ ഭരണകൂട ഭീകരതയാണ് കേരളത്തിൽ അരങ്ങേറുന്നതെന്ന വിമർശനം ശക്തം.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും പൊലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന വിമർശനം ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ ഒളിഞ്ഞും തെളിഞ്ഞും ഉന്നയിച്ചുകഴിഞ്ഞു. ഇടതു നയങ്ങൾ അംഗീകരിക്കാതെ ആർ.എസ്.എസ് നയമാണ് പൊലീസിെൻറ തലപ്പത്തെ ഒരു വിഭാഗം നടപ്പാക്കുന്നതെന്ന ആരോപണം ശക്തമാണ്. ശബരിമല വിഷയത്തിൽ നിർദേശങ്ങൾ ധിക്കരിച്ച് പൊലീസ് പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രിതന്നെ കുറ്റപ്പെടുത്തിയതുമാണ്. മോദി-അമിത് ഷാമാരുടെ പൊലീസ് രീതിയാണ് കേരളത്തിലെന്നാണ് ആക്ഷേപം. പൊലീസിെൻറ വ്യാജ ഏറ്റുമുട്ടൽ, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമമായ യു.എ.പി.എയുടെ ദുരുപയോഗം എന്നിവക്കെതിരെ പാർലമെൻറിലും പുറത്തും സി.പി.എം വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ദേശീയതലത്തിൽ ഇടതുനയം ഇന്നും അതുതന്നെ. അതിനു വിരുദ്ധമായ മനുഷ്യാവകാശവിരുദ്ധ നടപടികൾ കേരളത്തിലെ ഇടതുഭരണത്തിൽ നടക്കുന്നുവെന്നാണ് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. സി.പി.എമ്മിനെ നേരിടാൻ ബി.ജെ.പിക്കുകൂടി കിട്ടുന്ന ആയുധമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മനുഷ്യാവകാശ, ജനാധിപത്യ, മതേതര വിഷയങ്ങളിൽ ഇന്ത്യക്ക് വഴികാണിക്കാൻ ഇടതുപക്ഷം കടപ്പെട്ടിരിക്കെ, അതിെൻറ സർക്കാറിൽ നിന്നുണ്ടാകുന്ന വീഴ്ചകൾ സ്വന്തം നിലപാട് ദുർബലപ്പെടുത്തുന്നതാണെന്ന കാഴ്ചപ്പാട് സി.പി.എം ഇതര ഇടതുപാർട്ടികൾക്കുണ്ട്. ലോക്നാഥ് െബഹ്റ പ്രതിക്കൂട്ടിലായിരിക്കെ, പൊലീസ് തലപ്പത്ത് അഴിച്ചുപണിയും ഭരണകക്ഷിക്ക് പൊലീസിൽ നിയന്ത്രണവും വേണമെന്നാണ് ആവശ്യം.
ഇടതു തീവ്രവാദത്തെ ചുവപ്പ് ഭീകരത എന്നു വിശേഷിപ്പിക്കുന്ന ഉന്മൂലന സിദ്ധാന്തമാണ് ബി.ജെ.പി സർക്കാറിേൻറത്. തണ്ടർബോൾട്ട് വളഞ്ഞിട്ടു വെടിവെച്ചുകൊന്നുവെന്ന കണ്ടെത്തലുകൾ, ഈ കേന്ദ്ര അജണ്ടക്കു പിന്നാലെയാണ് പിണറായി സർക്കാറും എന്ന് വ്യക്തമാക്കുന്നതാണ്. സ്വയംരക്ഷക്ക് പൊലീസ് വെടിവെച്ചുവെന്ന മുഖ്യമന്ത്രിയുടെതന്നെ ന്യായീകരണങ്ങളാകട്ടെ, സാമാന്യബോധത്തെ വെല്ലുവിളിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.